ന്യൂഡൽഹി: മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന അടൽ- തോത്താംഗ് ടണൽ ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കമാണിത്. 46 കിലോമീറ്ററാണ് ദൈർഘ്യം. മണാലിക്കും ലേയ്ക്കും ഇടയ്ക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറായി കുറയുകയും ചെയ്യും. പത്തുവർഷമാണ് ടണൽ പൂർത്തിയാകാൻ വേണ്ടിവന്നത്. തുരങ്കത്തിന്റെ വിശേഷങ്ങളിലേക്ക്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം
ഹിമാലയത്തിന്റെ കിഴക്കൻ പിർ പഞ്ജൽ ശ്രേണിയിലെ റോത്താംഗ് ചുരത്തിന് കീഴിൽ നിർമ്മിച്ച ദേശീയപാതാ തുരങ്കം
വാജ്പേയിയുടെ സ്വപ്നം
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതി.
2010 ജൂൺ 28 ന് സോണിയ ഗാന്ധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടു
2019 ഡിസംബർ 25 ന് അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി അടൽ-റോത്താംഗ് ടണൽ പാസ് എന്ന പേരുനല്കി.
അടൽ-റോത്താംഗ് ടണൽ
നീളം 9.02 കിലോമീറ്റർ
റോഡിന്റെ വീതി 10 മീറ്റർ
ഉയരം 5.52 മീറ്റർ
സമുദ്രനിരപ്പിൽ നിന്നും 3070 മീറ്റർ ഉയരത്തിൽ
കുതിരലാടത്തിന്റെ ആകൃതിയിലാണ് ടണൽ
ദിവസം 3000 കാറുകളെയും 1500 ട്രക്കുകളെയും കടത്തിവിടാനുള്ള ശേഷി ടണലിനുണ്ട്
കാറിന് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും
10 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്
10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ തുരങ്കം
1.0 മീറ്റർ ഫുട്പാത്ത് ഉൾപ്പെടെ തുരങ്കത്തിന്റെ വീതി 10.5 മീറ്ററാണ്
സുരക്ഷയ്ക്ക പ്രാധാന്യം
ഓരോ 150 മീറ്ററിലും ഒരു ടെലിഫോൺ
ഓരോ 60 മീറ്ററിലും ഫയർ ഹൈഡ്രന്റ്
ഓരോ 500 മീറ്ററിലും എമർജൻസ് കിറ്റ്
ഓരോ 2.2കിലോമീറ്ററിലും എക്സിറ്റ് പോയിന്റ്
ഓരോ ഒരു കിലോമീറ്ററിലും എയർ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം
പ്രക്ഷേപണ സംവിധാനം
ഓരോ 250 മീറ്ററിലും സിസി ടിവി കാമറ
അഞ്ച് മണിക്കൂർ
മണാലിയെ ലേയുമായി ബന്ധിപ്പിക്കുന്ന തുരങ്കം
മണാലിക്കും ലേയ്ക്കും ഇടയിലുള്ള യാത്രാ ദൂരം 46 കിലോമീറ്റർ (28.6 മൈൽ) ആയി ചുരുങ്ങും
യാത്രാ സമയം അഞ്ച് മണിക്കൂർ കുറയും
റോഡ് നിർമ്മാണം പൂർത്തിയായാൽ ഇതുവഴി വിസ്റ്റഡോം ബസുകൾ ഓടിത്തുടങ്ങും (മുകൾ ഭാഗം ഗ്ലാസിൽ നിർമിച്ചിരിക്കുന്ന പ്രത്യേകതരം ബസ്).
ഉദ്ഘാടനം സെപ്റ്റംബർ അവസാനത്തോടെ നടത്തുമെന്നാണ് സൂചന
നിർമ്മാണത്തിന് 10 വർഷം ചെലവ് 32000 കോടി