മുംബയ്: പ്രമുഖ മറാത്തി ഹിന്ദി നടിയും നാടക കലാകാരിയുമായ ആശാലത വാബ്ഗോങ്കർ (79) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപ് ടെലിവിഷൻ ഷോയ്ക്കിടെ കടുത്ത പനിയെ തുടർന്ന് സതാരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
ഷൂട്ടിംഗിൽ പങ്കെടുത്ത 22 സിനിമാപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗോവയിൽ ജനിച്ച ആശാലത കൊങ്കിണി, മറാത്തി നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. അപ്നെ പരായ, അങ്കുഷ്, യാദോം കി കസം, അഹിസ്ത അഹിസ്ത, വോ സാത്ത് ദിൻ, ഷൗക്കീൻ തുടങ്ങി ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു.