കോര്‍നെല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഒരു റോബോട്ടിനെ സൃഷ്ടിച്ചു. വെറും റോബോട്ട് അല്ല. ചെറിയ മൈക്രോ റോബോട്ട്. അതും നാല് കാലുകള്‍ ഉപയോഗിച്ച് 'നടക്കുന്ന' റോബോട്ടുകൾ. മുടിനാരിഴകളിലും ചെറിയ റോബോട്ടുകളെയാണ് ഗവേഷകര്‍ നിര്‍മ്മിച്ചത്. ബി.ബി.സി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
50 വര്‍ഷമായി തുടരുന്ന മൈക്രോ റോബോട്ടിക് ഗവേഷണത്തിലെ പ്രധാന വഴിത്തിരിവാണ് ഈ ചലിക്കുന്ന കുഞ്ഞൻ റോബോട്ടുകൾ. പുറമെ നിന്നും ഉള്ള നിയന്ത്രണത്തിൽ ചലിക്കുന്ന ഈ റോബോട്ടുകളുടെ അടിസ്ഥാന രൂപം ആണ് ഗവേഷകര്‍ സൃഷ്ടിച്ചത്. നഗ്‌നനേത്രങ്ങൾക്ക് അദൃശ്യമാണ് ഇവ.
ലേസര്‍ രശ്മിയുടെ സഹായം കൊണ്ട് മുന്നിലും പിന്നിലും ആയി ഘടിപ്പിച്ച രണ്ടു കാലുകള്‍ ഉപയോഗിച്ച് നീങ്ങുവാന്‍ ഇവയ്ക്ക് സാധിക്കും. ഒരു ദശലക്ഷം റോബോട്ടുകളുടെ ഒരു കൂട്ടം നിര്‍മ്മിക്കാന്‍ ഒരാഴ്ചയില്‍ താഴെ സമയമെടുക്കുമെടുക്കുമെന്നാണ് അനുമാനം.
മനുഷ്യശരീരത്തില്‍ സൂഷ്മമായി ഉള്ള ഇടപെടലുകള്‍ നടത്തുവാനും, കോശങ്ങളും മറ്റും ആയി സമ്പര്‍ക്കം പുലര്‍ത്തുവാനും ഉപയോഗിക്കാവുന്ന ഇവയ്ക്ക് അർബുദ ചികിത്സയ്ക്കായുള്ള കീമോ തെറാപ്പിയെ സഹായിക്കാനാകും
ക്യാന്‍സര്‍ കോശങ്ങളെ വേട്ടയാടാനും നശിപ്പിക്കാനുമാണ് ഇതുപോലുള്ള ഈ 'കുഞ്ഞന്മാർക്ക്' സാധിക്കുക. അവ ശരീരത്തില്‍ കുത്തിവയ്ക്കാന്‍ പര്യാപ്തമാണ്. ഇങ്ങനെ നിത്യജീവിതത്തിനെ സാരമായി ബാധിക്കുവാന്‍ കഴിവുള്ള ഈ കണ്ടുപിടുത്തം പുതിയ വിപ്ലവം ആണ് സൃഷ്ടിക്കുക എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.