irfan

ഒരു പെൺ കുഞ്ഞിനായി ഇർഫാനും താനും ഏറെ ആഗ്രഹിച്ചിരുന്നതായി വ്യക്തമാക്കി സുതാപ സിക്ദർ. ഒരു മകൾ വേണമെന്ന് ഇർഫാൻ അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നുവെന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് ഇന്നും സങ്കടമുണ്ടെന്നും സുതാപ പറയുന്നു.

"ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി അതിതീവ്രമായി ആ​ഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ഡോക്ടർ മകൻ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങൾ, ആരോ​ഗ്യമുള്ള കുഞ്ഞ് എന്നാണ്. എനിക്ക് കടുത്ത നിരാശ തോന്നി. ആ ദിവസവും ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെൺകുഞ്ഞിന്.."സുതാപ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈ കഴിഞ്ഞ ഏപ്രിൽ 29നാണ് കാൻസർ ബാധയെ തുടർന്ന് ഇർഫാൻ മരണപ്പെട്ടത്.