ചെങ്ങന്നൂർ: കൊവിഡ് പ്രവർത്തനങ്ങൾക്ക് വാഹനം ഇല്ലാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു.
നിലവിലുള്ള വാഹനങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ സ്രവപരിശോധനയ്ക്ക്
പലർക്കും സമയത്ത് എത്താൻ സാധിക്കുന്നില്ല. കൂടാതെ ക്വാറന്റൈയ്‌നിൽ കഴിയുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കേണ്ടി വന്നാൽ അവരെ ആശുപത്രികളിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ജില്ലാ ആശുപത്രിയിൽ ലഭ്യമല്ല. നിരീക്ഷണത്തിൽ കഴിയുന്ന പലർക്കും സമാന രീതിയിൽ ചികിത്സ ലഭിക്കാൻ വൈകിയ സംഭവങ്ങളുണ്ട്.
ഇത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് സാമൂഹിക പ്രവർത്തകർ ആരോപിച്ചു.
ആവശ്യമായ വാഹനങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർക്കും ഡി.എം.ഒയ്ക്കും കത്ത് നൽകിയെങ്കിലും നടപടി വൈകുകയാണ്.
27 വാർഡുകളിലെ പ്രവർത്തനം അവതാളത്തിൽ
നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും സ്രവപരിശോധന നടത്തുന്നത് ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലാണ്.നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിൽ നിന്നും കൊവിഡ് കെയർ സെന്ററുകളിൽ നിന്നും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താറുണ്ടായിരുന്ന ആറ് ഇന്നോവ കാറുകളും ഒരു ആംബുലൻസുമാണ് പിൻവലിച്ചത്. പൊതുജന ആരോഗ്യ വിഭാഗത്തിൽ ജീവനക്കാരും കുറവാണ്.
-------
അതീവ ഗുരുതരമായ രോഗവ്യാപനം വരുത്തിവെയ്ക്കും. ആശുപത്രിക്ക് ആവശ്യമായ വാഹന സൗകര്യം ഉടൻ ഏർപ്പെടുത്തണം.അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ തീർക്കും.
അനീഷ് മുളക്കുഴ
(ബി.ജെ.പി നിയോജക
മണ്ഡലം സെക്രട്ടറി)
------
അടിയന്തരമായി ആവശ്യമായ വാഹനങ്ങൾ അനുവദിച്ചില്ലങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
ഗോപു പുത്തൻമഠത്തിൽ
( യൂത്ത് കോൺഗ്രസ് നിയോജക
മണ്ഡലം പ്രസിഡന്റ്)
-------
കൊവിഡ് പ്രതിരോധ പ്രവർത്തനം പൂർണമായി തകർന്നു. അടിയന്തരമായി ആംബുലൻസ് തിരികെ നൽകുകയും ആവശ്യമായ ഇന്നോവ കാറുകൾ ചെങ്ങന്നൂർ മേഖലയിൽ നിന്ന് വാടകയ്ക്ക് എടുക്കുന്നതിനും തയാറാകണം. സൗകര്യങ്ങൾ പിൻവലിച്ചതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
ഐ.എൻ.ടി. യു.സി. ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി
(കെ.ദേവദാസ്)
--------
-കളക്ടർക്കും ഡി.എം.ഒയ്ക്കും കത്ത് നൽകിയെങ്കിലും നടപടിയില്ല
-ജില്ലാ ആശുപത്രിയിൽ ഒരുദിവസം നടക്കുന്നത് 150ഓളം പേരുടെ സ്രവപരിശോധന
6 ഇന്നോവ കാറുകളും ആംബുലൻസും പിൻ വലിച്ചു
------
1. ഫേട്ടോ: അനീഷ് മുളക്കുഴ
2. ഫേട്ടോ: ഗോപു പുത്തൻമഠത്തിൽ
3. ഫേട്ടോ: കെ.ദേവദാസ്