labour

തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിൽപ്പോയി മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുളള പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി പൊതുഭരണ വകുപ്പ്. അതിഥി തൊഴിലാളികൾ കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. കൊവിഡ് ജാഗ്രതാപോർട്ടലിൽ നൽകുന്ന വിവരം തൊഴിൽ വകുപ്പിന്റെ അതിഥി പോർട്ടലിലും ലഭ്യമാകുന്നതിനാവശ്യമായ നടപടി തൊഴിൽ വകുപ്പ് സ്വീകരിക്കും. തൊഴിലാളി എത്തുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനം ക്വാറന്റീൻ സൗകര്യങ്ങൾ പരിശോധിച്ച് പോർട്ടലിൽ വിവരം രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലാവും അനുമതി നൽകുക. തിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറന്റീനിൽ പോകണം. ഇവർക്ക് കൊവിഡ് മാനദണ്ഡം പാലിച്ചുളള താമസ സൗകര്യം പദ്ധതി പ്രദേശത്തിന് സമീപം കരാറുകാരൻ ഒരുക്കണം. കൊവിഡ് പോസറ്റീവ് സ്ഥിരീകരിക്കുന്ന തൊഴിലാളികളുടെ വിവരം ജില്ല ഭരണകൂടത്തിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം. തൊഴിലാളികൾക്ക് ആർക്കെങ്കിലും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് നടത്തുകയും വിവരം ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പറിൽ അറിയിക്കുകയും വേണം. തിരികെയെത്തുന്നവർ ക്വാറന്റീൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. വിവിധ പദ്ധതികളിൽ സാങ്കേതിക സഹായത്തിനും കൺസൾട്ടൻസി സേവനങ്ങൾക്കും വരുന്നവർക്കുളള താമസസൗകര്യം കരാറുകാരൻ ഉറപ്പാക്കണം.

നിർദ്ദേശങ്ങൾ