peechi

തൃശൂർ: പീച്ചി ഡാമിലെ എമർജൻസി ഷട്ടറിൽ കുടുങ്ങിയ മരക്കഷ്ണം ഡൈവിംഗ് ടീം നീക്കം ചെയ്തു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിലെ നാല് സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നു. ഡാമിൽ നിന്ന് വൈദ്യുതോത്പാദന കേന്ദ്രത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന സ്ലൂയിസ് പൈപ്പിന്റെ വാൽവിനുള്ളിലെ ഷട്ടറാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ ജലസേചന വിഭാഗത്തിന്റെ ഷട്ടർ ഉണ്ടെങ്കിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇത് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. വെള്ളത്തിന്റെ മർദ്ദം കാരണം അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്തതിനാൽ എമർജൻസി ഷട്ടർ അടച്ച് മർദ്ദം കുറയ്ക്കാനുള്ള ശ്രമം നേവിയും ഡൈവിംഗ് ടീമും തുടരുകയാണ്.


പീച്ചി ഡാമിലെ വൈദ്യുതോത്പാദന കേന്ദ്രത്തിലേക്ക് വെള്ളമെത്തുന്ന സ്ലൂയിസ് വാൽവിലെ ചോർച്ച പരിഹരിച്ച് വേണ്ട സുരക്ഷാ നടപടികൾ ഉടൻ സ്വീകരിക്കും. ഷട്ടർ അടച്ച ശേഷം വാൽവ് ഊരി അറ്റകുറ്റപ്പണികൾക്കായി നൽകും. ഡാം പരിപാലിച്ച് പരിസര പ്രദേശം ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ പഠന സമിതി രൂപീകരിക്കും.

- കെ.കൃഷ്ണൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി