bjp

തൃശൂർ: പാർട്ടി പ്രവർത്തനത്തിലെ പ്രകടനം വിലയിരുത്തിയ ശേഷമേ ഇനി ബി.ജെ.പിയിൽ ഭാരവാഹിത്വം ലഭിക്കൂ. ആർ.എസ്.എസ് നേതൃത്വവുമായി ഇന്നലെ കൊച്ചിയിൽ നടന്ന ചർച്ചയിലാണ് ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ,​ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ആർ.എസ്.എസ് നേതൃത്വത്തിനൊപ്പം ഒരു പൊതു തന്ത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച്ച.

പുന:സംഘടനയിൽ കുമ്മനം രാജശേഖരനെ പരിഗണിക്കാത്തതിൽ ആർ.എസ്.എസ് അതൃപ്തി ദേശീയ ജനറൽ സെക്രട്ടറിയെ അറിയിച്ചു. ആർ.എസ്.എസ് നേതാക്കളായ പ്രാന്തപ്രചാരക് ഹരീഷ് കുമാർ,​ പ്രാന്തസഹകാര്യവാഹ് എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികളുടെ പ്രകടനം സംസ്ഥാന - ദേശീയ നേതൃത്വങ്ങൾ വിലയിരുത്തും. വാർഡ്,​ ബൂത്ത് കമ്മിറ്റികൾ മുതൽ സംസ്ഥാന ചുമതലയുള്ളവരുടെ വരെ പ്രവർത്തനം വിലയിരുത്തും. ഓരോ ഭാരവാഹിയും സ്ഥാനത്ത് തുടരണോ എന്ന് നിശ്ചയിക്കും.

മോശം പ്രകടനമുള്ളവരുടെ സ്ഥാനം തെറിക്കും.