fff

നെയ്യാറ്റിൻകര: ദക്ഷിണ കേരളത്തിൽ നന്തുണിപ്പാട്ട് കേട്ട് ഉണർന്നിരുന്ന ചിങ്ങമാസപ്പുലരിയും അത്തപ്പൂക്കളങ്ങളും ആ ഓണനിലാവും ഇനി ഓർമ്മകളിൽ മാത്രം. നന്തുണിപ്പാട്ട് കലാകാരന്മാരും ഓർമ്മയായി മാറുന്ന കാലം വരുന്നു. നെയ്യാറ്റിൻകര താലൂക്കിലെ ഉദിയൻകുളങ്ങര അഴകിക്കോണം കണ്ണം വിളാകത്ത് വീട്ടിൽ എൺപത്തിയെട്ടിന്റെ നിറവിൽ നിൽക്കുന്ന റിട്ട. അദ്ധ്യാപകനായ കെ.എസ്. ഗോപാലകൃഷ്ണൻ ആശാൻ പ്രസിദ്ധനായ നന്തുണിപ്പാട്ടുകാരനായിരുന്നു.

ഇദ്ദേഹം 33 വർഷം അദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുമ്പോഴും പിതാവായ റിട്ട. അദ്ധ്യാപകൻ കൊച്ചുകുഞ്ഞ് പകർന്ന് നൽകിയ ഈ കലയെ കൈവെടിയാൻ തയ്യാറായിരുന്നില്ല. ഹരിപ്പാട് പി.കെ. നാരായണൻ നമ്പൂതിരിയുടെ ശിഷ്യനായ ഗോപാലകൃഷ്ണനാശാൻ ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ഏറെക്കാലം നന്തുണിപാട്ടിന്റെ ശ്രുതിമധുരം ശ്രോതാക്കളിലെത്തിച്ചിരുന്നു.