swetha

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അഭിനേത്രിയാണ് ശ്വേത മേനോൻ. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചതാണ്. ബിഗ് സ്‌ക്രീനിൽ മാത്രമല്ല ടെലിവിഷനിലും സജീവമാണ് താരം. ഇടയ്ക്ക് അവതാരകയുടെ വേഷത്തിലും ശ്വേത എത്തിയിരുന്നു. കൊവിഡ് കാലത്തെ ഓണവിശേഷങ്ങൾ പങ്കുവച്ച് താരമെത്തിയിരുന്നു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ശ്വേത മേനോൻ വിശേഷങ്ങൾ പങ്കുവച്ചത്. ആദ്യത്തെ ലോക്ക് ഡൗൺ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിഗും ബേക്കിംഗുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും. കരിയറിൽ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ശ്വേത അഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. മിക്ക കഥാപാത്രങ്ങളേയും താരം ഓർത്തിരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ വിയോഗത്തെക്കുറിച്ച് ഇപ്പോഴും ഓർക്കാറുണ്ട്. ഇപ്പോഴും കൂടെയുണ്ടെന്നാണ് കരുതുന്നത്. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓർത്ത് ഞാൻ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാൻ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയമില്ലാത്ത കുസൃതികൾ ഒപ്പിക്കാറുണ്ട്. സിനിമയിലേക്ക് വരുന്നതിന് മുൻപും ശേഷവും ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചും താരത്തോട് ചോദിച്ചിരുന്നു. താനൊരു വികാരജീവിയാണ്. കുറേ പേരോട് ക്രഷ് തോന്നിയിട്ടുണ്ട്. കുറച്ച് മടിയുള്ള കൂട്ടത്തിലാണ്. വിവാഹത്തിന് മുൻപ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളർത്തിയത്. ഇരുന്ന് എല്ലാം ഓർഡർ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേൾക്കുമ്പേഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ചില സിനിമകൾ സാമ്പത്തികം മാത്രം നോക്കി ചെയ്തിട്ടുണ്ട്.

ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോൻ പറഞ്ഞിരുന്നു. കുടുംബം, ആരോഗ്യം, സമ്പത്ത് ഇതിനാണ് പ്രധാന്യം നൽകുന്നത്. അമ്മയും കുഞ്ഞും ഭർത്താവുമാണ് ആദ്യത്തെ കാര്യം. അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ല. അതും വേണം, ആരോഗ്യവും വേണം. ഈ മൂന്ന് കാര്യങ്ങളില്ലാതെ ജീവിക്കാനാവില്ലെന്നും ശ്വേത മേനോൻ പറയുന്നു.