വിദഗ്ദ്ധസമിതി റിപ്പോർട്ടിലെ ബദൽ നിർദ്ദേശങ്ങൾ പരിഗണനയിൽ
തിരുവനന്തപുരം:ശമ്പളം ആറ് മാസത്തേക്ക് കൂടി പിടിക്കാനുള്ള തീരുമാനം ജീവനക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് മാറ്റിവച്ചാൽ , പകരം പണം കണ്ടെത്താൻ പെൻഷൻ പ്രായം ഉയർത്തൽ അടക്കമുള്ള നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായം കേരളത്തിലും ജാർഖണ്ഡിലുമാണ്. 56 വയസ്.
കൊവിഡും ലോക്ക്ഡൗണും മൂലം സംസ്ഥാനത്തിനുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മടിച്ചാണെങ്കിലും വീണ്ടും സാലറി കട്ടിലേക്ക് സർക്കാർ നീങ്ങിയത്.
സെപ്‌റ്റംബറിൽ നടപ്പാക്കാനിരുന്നത് അടുത്തമാസം മുതൽ നടപ്പാക്കാനായിരുന്നു ശ്രമം. ഭരണകക്ഷി യൂണിയനുകളിലെയും എതിർപ്പും, തദ്ദേശതിരഞ്ഞെടുപ്പും പരിഗണിച്ച് പാർട്ടിനേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് തൽക്കാലം മാറ്റിവച്ചത്. ജീവനക്കാരെ അനുനയിപ്പിക്കാൻ അവസാനശ്രമം കൂടി നടത്താനാണ് പാർട്ടി നിർദ്ദേശം. അതും പരാജയപ്പെട്ടാൽ, .മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ വിദഗ്ദ്ധസമിതി റിപ്പോർട്ടിലെ ബദൽ നിർദ്ദേശങ്ങൾ തേടും.
സംസ്ഥാന വരുമാനത്തിനും കേന്ദ്രവിഹിതങ്ങൾക്കും പുറമെ, 20,000കോടി കടമെടുത്താണ് കാര്യങ്ങൾ നടത്തുന്നത്. കൊവിഡിൽ വരുമാനം കുറഞ്ഞതോടെ എല്ലാം താളം തെറ്റി. സാമൂഹ്യക്ഷേമ പെൻഷന് 4,405 കോടിയും, കൊവിഡ് അതിജീവന സഹായത്തിന് 6,851കോടിയും ചെലവായി. ഇതോടെ ട്രഷറി 1400 കോടിയുടെ ഒാവർഡ്രാഫ്റ്റിലായി. ഇതുടൻ അടച്ചില്ലെങ്കിൽ ട്രഷറി പ്രതിസന്ധിയിലാകും. സാലറി കട്ട് നടക്കാതായയോടെ, ഈ മാസം വരുമാനത്തിൽ 500 കോടിയുടെ അപ്രതീക്ഷിത കുറവുമുണ്ടായി.
വരുമാന നഷ്‌ടം
പ്രതിവർഷം റിട്ടയർ ചെയ്യുന്നത് - 18000 പേർ
ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ - 4,000 കോടി
വരുമാനം കണ്ടെത്താൻ ബദൽ നിർദ്ദേശങ്ങൾ
പെൻഷൻ പ്രായം
സംസ്ഥാന സർക്കാർ ജീവനക്കാർ- 5,21,531
മാർച്ചിന് മുമ്പ് പെൻഷനാകുന്നവർ -18,500
സാലറികട്ടിൽ പ്രതീക്ഷിച്ചത് 3,675 കോടി
ഇതുവരെ കിട്ടിയത്1,837 കോടി
*പെൻഷൻപ്രായം കൂട്ടിയാൽ കിട്ടുന്നത് 3,698 കോടി
സർക്കാരിന്റെ ഒരു മാസത്തെ ചെലവ്
പരിഗണനയിൽ രണ്ട് നിർദ്ദേശങ്ങൾ
പെൻഷൻ പ്രായം കേന്ദ്രസർക്കാർ മാതൃകയിൽ 60 വയസായി ഏകീകരിക്കുക. അതിന് രാഷ്ട്രീയ കാരണങ്ങൾ തടസ്സമാണെങ്കിൽ റീ എംപ്ളോയ്മെന്റ് സാധ്യത പരിഗണിക്കുക.