
 പ്രൊപ്പോസൽ സമർപ്പിച്ചിട്ട് രണ്ടര വർഷം
ആലപ്പുഴ: ജലഗതാഗതവകുപ്പിന്റെ ആസ്ഥാനമായ ആലപ്പുഴയിലെ, പോഞ്ഞിക്കരയിലുള്ള ഡോക്ക് യാർഡിനോട് (ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലം) ചേർന്ന് ഒരു ഭരണ നിർവ്വഹണ ഓഫീസിനുള്ള കാത്തിരിപ്പിലാണ് 80ൽ അധികം ജീവനക്കാർ. ആലപ്പുഴയ്ക്ക് പുറമേ കൊല്ലം, കോട്ടയം ജില്ലകളിലെ ബോട്ടുകളും ഇവിടെയാണ് അറ്റകുറ്റപ്പണികൾക്കായി എത്തിക്കുന്നത്.
യാർഡും, ഡ്രൈഡോക്കുമാണ് ഇവിടെയുള്ളത്. യാർഡിന് നടുവിലായി ഓഫീസ് ബ്ലോക്ക് സ്ഥാപിക്കാൻ വകുപ്പ് സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചു കാത്തിരിക്കുകയാണ്. പി.ഡബ്യു.ഡിക്കാണ് നിർമ്മാണ ചുമതല. ലോക്ക് ഡൗൺ നാളുകളിൽ ബോട്ട് സർവീസ് നിലയ്ക്കുകയും, വെട്ടിക്കുറയ്ക്കുകയും ചെയ്തപ്പോഴും എല്ലാ ബോട്ടുകളുടെയും പോരായ്മകൾ പരിഹരിക്കാൻ ജീവനക്കാർ രംഗത്തുണ്ടായിരുന്നു. ഓട്ടമില്ലാതെ കിടക്കുന്ന വേളയിൽ തകരാറുകൾ വിശദമായി കണ്ടെത്താനും പരിഹരിക്കാനും സമയം ലഭിച്ചതായി യാർഡിന്റെ ചുമതലയുള്ള മെക്കാനിക്കൽ എൻജിനീയർ പറഞ്ഞു. ഇളവുകൾ വന്നതോടെ ബോട്ടുകൾ ഓടിത്തുടങ്ങി.
............................
മൂന്ന് ജില്ലകളിലെ ബോട്ടുകളുടെ തകരാറുകൾ പരിഹരിക്കുന്നതിന് മികച്ച രീതിയിലാണ് ഡോക്ക് യാർഡ് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഘട്ടത്തിൽ പോലും മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാർ തകരാറുകൾ പരിഹരിച്ചുകൊണ്ടിരുന്നു. യാർഡിന്റെ മുഖഛായക്ക് തന്നെ മാറ്റം വരുന്ന രീതിയിൽ ഒരു ഓഫീസ് ബ്ലോക്കാണ് ഇവിടെ വേണ്ടത്
ഷാജി വി.നായർ, ജലഗതാഗതവകുപ്പ് ഡയറക്ടർ
................................
27: ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ സർവീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം
.............................
 ഡോക്ക് ആൻഡ് റിപ്പയർ വിഭാഗം
ഡോക്ക് ആൻഡ് റിപ്പയ൪ വിഭാഗത്തിന്റെ തലവൻ മെക്കാനിക്കൽ എൻജിനീയറാണ്. ഭരണകാര്യങ്ങളിൽ മെക്കാനിക്കൽ എൻജിനിയറെ സഹായിക്കുവാ൯ ഒരു വ൪ക്സ് മാനേജരുണ്ട്. തേവരയിലുള്ള ഡോക്ക് യാ൪ഡ് ഈ അസിസ്റ്റ൯റ് വ൪ക്സ് മാനേജരുടെ കീഴിലാണ്. ഇദ്ദേഹം എറണാകുളം മേഖലയിലെ ബോട്ടുകളുടെ റിപ്പയ൪ പണികളുടെ ചുമതല വഹിക്കുന്നു.