
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തിൽ വർദ്ധനവുണ്ടായെന്ന് കണക്കുകൾ. അതേസമയം അമിത് ഷായുടെ ആസ്തി കുറഞ്ഞു. സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച ആസ്തി വിവര സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കാണിത്.
പ്രധാനമന്ത്രിക്ക് 36 ലക്ഷം കൂടി
മൊത്തം ആസ്തി 2.85 കോടി രൂപ
കഴിഞ്ഞ വർഷം 2.49 കോടി രൂപ
വർദ്ധനവ് ബാങ്ക് പലിശകളിൽ നിന്നുള്ള ലാഭം
കൈവശം 31,450 രൂപ
എസ്.ബി.ഐയിൽ 3,38,173 രൂപയുടെ നിക്ഷേപം
1,50,957 രൂപയുടെ എൽ.ഐ.സി പോളിസി
കൈമാറ്റം ചെയ്യാവുന്ന ആസ്തി 1.75 കോടി രൂപയ്ക്ക് മുകളിൽ
വായ്പയെടുത്തിട്ടില്ല
സ്വന്തമായി വാഹനങ്ങളില്ല
45 ഗ്രാം ഭാരമുള്ള നാല് സ്വർണമോതിരങ്ങൾ കൈവശമുണ്ട് (മൂല്യം 1.50 ലക്ഷം രൂപ)
ഗാന്ധിനഗറിൽ വീട് ഉൾപ്പടെയുള്ള ഭൂമിക്ക് 1.1 കോടി രൂപയാണ് മൂല്യം. മോദിയുൾപ്പടെ മൂന്ന് അവകാശികളുണ്ട്.
അമിത്ഷായുടെ ആസ്തി 3.67 കോടി കുറഞ്ഞു
ആസ്തി 28.63 കോടി രൂപ (കഴിഞ്ഞ വർഷം 32.3കോടി)
ഷെയർ മാർക്കറ്റിലെ ഇടിവിൽ ആസ്തി കുറഞ്ഞു
ഗുജറാത്തിൽ 10 ഇടങ്ങളിലായി സ്വത്തുക്കളുണ്ട്.
കൈയിൽ ആകെ 15,814 രൂപ
ബാങ്ക് ബാലൻസും ഇൻഷുറൻസ് പോളിസികളിലുമായി 1.04 കോടി രൂപയും
13.47 ലക്ഷം രൂപയുടെ പെൻഷൻ പോളിസി
സ്ഥിര നിക്ഷേപ പദ്ധതികളിൽ 2.79 ലക്ഷം രൂപയും
44.47 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ
12.10 കോടി രൂപയുടെ പാരമ്പര്യ സ്വത്തുക്കളും
15.77 ലക്ഷം രൂപയുടെ ബാദ്ധ്യത