
കൊച്ചി: നയതന്ത്രചാനലിലൂടെ നികുതിയില്ലാതെ യു.എ.ഇ കോൺസുലേറ്റിലെത്തിയ ഈന്തപ്പഴം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്‌ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്‌റ്റംസ് പ്രവിന്റീവ് വിഭാഗം പതിനൊന്നുമണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
നേരത്തെ സ്വർണക്കടത്തു കേസിൽ രണ്ടുതവണയായി 17 മണിക്കൂർ കസ്‌റ്റംസ് ചോദ്യം ചെയ്‌തതാണ് ശിവശങ്കറെ. പിന്നീടാണ് ഇൗന്തപ്പഴം ഇറക്കുമതിയിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് രജിസ്‌റ്റർ ചെയ്‌തത്. അന്ന് സാമൂഹിക നീതി വകുപ്പ് ഡയറക്‌ടർറായ ടി.വി. അനുപമയുടെ മൊഴിയാണ് ശിവശങ്കറിന് കുരുക്കായത്.ഈന്തപ്പഴം അനാഥാലയങ്ങൾക്കും സ്‌പെഷ്യൽ സ്കൂളുകളിലും വിതരണം ചെയ്യാൻ നിർദേശിച്ചത് ശിവശങ്കറാണെന്ന് അനുപമ കസ്‌റ്റംസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ കസ്‌റ്റംസ് വീണ്ടും വിളിച്ചുവരുത്തിയത്.
നയതന്ത്രചാനലിലൂടെ എത്തിയ ഇൗന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോൺസുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാൻ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല. 2017 ലാണ് യു.എ.ഇ കോൺസുലേറ്റിലേക്ക് 17,000 കിലോ ഇൗന്തപ്പഴമെത്തിയത്