മൂവാറ്റുപുഴ: പായിപ്ര,നഗരസഭ പരിധി ഒഴികെ മൂവാറ്റുപുഴയിലെ മറ്റ് പ്രദേശങ്ങളിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്.ഒക്ടോബർ 1 മുതൽ 7വരെയുള്ള ഒരാഴ്ചക്കിടെ 452 പേർക്ക് രോഗം സ്ഥിതീകരിത്. എന്നാൽ ഒക്ടോബർ 8 മുതൽ 22 വരെയുള്ള 15 ദിവസത്തിനിടെ രോഗം സ്ഥിതീകരിച്ചത് 690 പേർക്ക് മാത്രമാണ്. ഇതിൽ 442 ഉം പായിപ്ര ,നഗരസഭ പരിധിയിലാണ് റിപ്പോർട്ട് ചെയ്തത്.15 ദിവസത്തിനിടെ വാളകം 42, പൈങ്ങോട്ടുർ 16, പോത്താനിക്കാട് 14, മാറാടി 23, കല്ലൂർക്കാട് 16, ആരക്കുഴ13, പാലക്കുഴ16, ആയവന 22,ആവോലി 48, മഞ്ഞള്ളൂർ - 38,പായി പ്ര 293, നഗരസഭ 149 എന്ന നിലയിലാണ് രോഗം സ്ഥിതീകരിച്ചത്.
വിവിധ പഞ്ചായത്തുകളിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവർ വാളകം 110, പൈങ്ങോട്ടൂർ 67,കല്ലൂർക്കാട് 46, പോത്താനിക്കാട് 50, മാറാടി 148,പായിപ്ര 817, ആരക്കുഴ28, പാലക്കുഴ-36, നഗരസഭ - 421, ആയവന 155,ആവോലി 114, മഞ്ഞള്ളൂർ 101 പേരാണ്. ഇപ്പോൾ ചികിൽസയിൽ വാളകം 35, പൈങ്ങോട്ടൂർ 15, മഞ്ഞള്ളൂർ 53 ,കല്ലൂർക്കാട് 17, പോത്താനിക്കാട് 11, മാറാടി 18,പായിപ്ര 229, ആരക്കുഴ16, പാലക്കുഴ14, നഗരസഭ 134, ആയവന 59,ആവോലി 45 ഉൾപ്പെടെ 646 പേർ ചികിൽസയിലുണ്ട്.
നിയോജക മണ്ഡലത്തിൽ 2093 പേർക്കാണ് ഇതുവരെ കൊവിഡ് സ്തിരീകരിച്ചതെന്ന് എൽദോ എബ്രഹാം എം.എൽ.എ.അറിയിച്ചു.1447 പേർ രോഗമുക്തി നേടി.1817 പേർ വീടുകളിലും സ്ഥാപനങ്ങളിലുമായി ക്വാറന്റൈനിൽ കഴിയുന്നുണ്ട്. എട്ട് മരണം മണ്ഡലത്തിൽ റിപ്പോർട്ട് ചെയ്തു.11 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ വിവിധ പ്രദേശങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. പായിപ്രയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 48% ആണെന്നത് അപകടകരമായ സൂചനയാണ് നൽകുന്നത്. നിയോജക മണ്ഡലത്തിലെ ഡോക്ടർമാരുടെയും ഇതര ജീവനക്കാരുടേയും കുറവുകൾ പരിഹരിക്കുമെന്നും എം.എൽ.എ പറഞ്ഞു.