
വിദ്യ വിനുവിന് പ്രിയപ്പെട്ട പൊന്നൂസാണ്. പുതുവർഷം പ്രിയപ്പെട്ടവൾക്ക് ഒരുഗ്രൻ സർപ്രൈസ് കൊടുക്കണമെന്ന് വിനു നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതാണ്. തന്നെപ്പോലെ യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വിദ്യയെ ഞെട്ടിക്കാൻ പുതിയ കാറിനോ െെബക്കിനോ അല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന് വിനുവിന് തീർച്ചയായിരുന്നു. അങ്ങനെയാണ് സവിശേഷതകൾ ഏറെയുള്ളജാവ പെരക്  വിനു ബുക്ക് ചെയ്തത്. ''ഞങ്ങൾ രണ്ടുപേരും ഏറ്റവും സന്തോഷം കണ്ടെത്തുന്നത് യാത്രകളിലാണ്. ഞങ്ങളുടെ യാത്രകളെല്ലാം പെട്ടന്നുണ്ടാവുന്നതാണ്.എത്ര ദൂരയാത്രയാണെങ്കിലും ഞങ്ങൾ തന്നെയാണ് ഡ്രൈവ് ചെയ്യാറുള്ളത്.പൊന്നൂന് ബൈക്കാണ് കൂടുതലിഷ്ടം.ജാവ പൊന്നൂന്ന് ഈസിയായി ഹാൻഡിൽ ചെയ്യാൻ പറ്റുന്ന വണ്ടിയാണ്.സിംഗിൾ സീറ്റാണ്  എന്നൊരു വിഷമമുണ്ട്. പൊന്നു ഒറ്റയ്ക്ക് ഒരുപാട് യാത്രകൾ പോവട്ടെ. ഒരു ജാവ പെരക് കൂടി വാങ്ങാൻ പ്ലാനുണ്ട് "".വീട്ടിൽ പുതിയ അതിഥി വന്ന സന്തോഷത്തിലാണ് വിനു മോഹനും ഭാര്യ വിദ്യ മോഹനും.ജാവ പെരക് ടെസ്റ്റ് ഡ്രൈവ് ചെയ്തതിന് ശേഷം കൂടുതൽ ത്രില്ലിലാണ് രണ്ടുപേരും.കൊവിഡ് മാറിയാൽ ഉടനെ ജാവയുമായി ഒരു യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് വിദ്യ. ''വാഹന പ്രേമികളും സഞ്ചാര പ്രിയരുമാണ് ഞങ്ങൾ"".വിനുവേട്ടന് ജാവയോട് മറ്റൊരു ഇമോഷൻ കൂടിയുണ്ട് വിദ്യ പറഞ്ഞു.

'കുട്ടിക്കാലം മുതലേ കാണുന്ന സൂപ്പർ ബൈക്കാണ് ജാവ. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ ജാവയും ബുള്ളറ്റുമുണ്ടായിരുന്നു. ഒരിക്കൽ കസിൻ ഒരു ചാക്കിൽ എന്തോ കൊണ്ട് വരുന്നത് കണ്ടു. ഞാൻ അവനോട് അതെന്താണെന്ന് തിരക്കിയപ്പോൾ അവൻ പറഞ്ഞു അത് ബൈക്കാണെന്ന്. അതുകേട്ടതും എനിക്കാകെ കൗതുകമായി.ചാക്കിലുണ്ടായ പാർട്സെല്ലാം കൂടി സെറ്റ് ചെയ്തപ്പോൾ അത് ബൈക്കായി. അപ്പോഴാണ് ഞാൻ ആദ്യമായി ജാവ ബൈക്ക് കാണുന്നത്. അന്നുമുതൽ എനിക്ക് ജാവയോട് പ്രേമം തുടങ്ങി. എപ്പോൾ വേണമെങ്കിലും അതിന്റെ പാർട്സെല്ലാം ഊരി വർക്ക് ചെയ്താൽ നല്ല കണ്ടിഷനുള്ള വണ്ടിയാക്കാം. അന്നുമുതലുള്ള മോഹമായിരുന്നു ജാവ സ്വന്തമാക്കണമെന്ന്. ആ സ്വപ്നത്തിന് ഇത്രയും വർഷം കാത്തിരിക്കേണ്ടിവന്നു. ജാവയുടെ തന്നെ ക്ലാസിക്കും 42വുമെല്ലാമുണ്ടായിട്ടും എന്തുകൊണ്ട് സിംഗിൾ സീറ്ററായ ജാവ പെരക് തിരഞ്ഞടുതെന്ന ചോദ്യത്തിനു വിനുവിന് വ്യക്തമായ മറുപടിയുണ്ട്. ''ലോംഗ് ഡ്രൈവിനെല്ലാം പെരക് നല്ല കംഫോർട്ടബിളാണ്.ബോംബർ ബൈക്കുകളോട് പണ്ടുമുതൽ ഇഷ്ടമാണ്. 

ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് പെരകിനുള്ളത്. 30.6 പിഎസ് കരുത്തും 32.74 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്, ആറു സ്പീഡാണ് ഗിയർബോക്സ്. ക്ലാസിക് മോട്ടർസൈക്കിളുകളുടെ സമവാക്യം തന്നെ മാറ്റാൻ പോന്ന രൂപഭംഗിയാണ് പെരക്കിന് എന്നാണ് ജാവ പോലും അവകാശപ്പെടുന്നത്. വിപണിയിലെ ഇപ്പോഴുള്ള ഏതൊരു ബൈക്കിനേയും വെല്ലുവിളിക്കുന്ന രൂപഗുണത്തിലാണ് പെരക്.""തനിക്ക് കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് പെരക്കെന്ന് വിദ്യ പറയുന്നു. ''യാത്രകളെ പോലെ ഒരുപാട് സന്തോഷം തരുന്ന മറ്റൊരു കാര്യമാണ് സാമൂഹ്യ പ്രവർത്തനം. ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല പഠനകാലം മുതലുണ്ട്. ഇപ്പോഴാണ് മാദ്ധ്യമങ്ങളെല്ലാം അറിഞ്ഞതെന്ന് മാത്രം. തെരുവോരം എന്നത് എന്റെ സുഹൃത്ത് മുരുകന്റെ സംഘടനയാണ്.ലോക് ഡൗൺ സമയത്ത് തെരുവിൽ ആരുമില്ലാതെ അലയുന്നവരെ കണ്ടെത്തി വൃത്തിയാക്കി അവർക്ക് ഭക്ഷണവും ഷെൽട്ടറും എത്തിക്കുകയും ചെയ്തു. 

ലോകം മുഴുവൻ ഇത്തരത്തിലുള്ള മഹാമാരിയുടെ പിടിയിലാവുമ്പോൾ നമ്മൾ ഇങ്ങനെയുള്ളവരെയും ശ്രദ്ധിക്കണം. അതിന്റെ ഭാഗമായാണ് ഞങ്ങളെല്ലാം പ്രവർത്തിച്ചത്. ഏകദേശം എണ്ണൂറിലധികം പേരെ ഞങ്ങൾക്ക് തെരുവിൽ നിന്ന് രക്ഷിച്ചെടുക്കാൻ സാധിച്ചു ഈ ഒരു സമയത്ത്. ഹർത്താൽ സമയത്ത് തെരുവിലുള്ളവർക്ക് ഭക്ഷണം എത്തിക്കാറുണ്ട്.ആ ഭക്ഷണം തന്നെയാണ് ഞങ്ങളും കഴിക്കാറുള്ളത്. പൊന്നു എല്ലാത്തിനും സപ്പോർട്ടായി കൂടെയുണ്ട്. ഞാൻ ഒരു സിനിമാക്കാരൻ ആയില്ലായിരുന്നെങ്കിൽ എം.എസ്.ഡബ്യു പഠിച്ച് ഒരു സാമൂഹ്യ പ്രവർത്തകനാവുമായിരുന്നു""- വിനു പറഞ്ഞു നിറുത്തി.