
ലണ്ടൻ ഫിലിം ഫെസ്റ്റിവൽ(എൽ.എഫ്.എഫ്) ഒക്ടോബർ ഏഴിന് തുടങ്ങും. ഓൺലൈനിലൂടെയാവും ഫെസ്റ്റിവൽ നടക്കുക. വീട്ടിലിരുന്നുകൊണ്ട് ബ്രിട്ടനിലുള്ള എല്ലാവർക്കും സിനിമ കാണാം. ഇതോടുകൂടി ഫെസ്റ്റിവലിന്റെ കേന്ദ്രമായ ലണ്ടൻ നഗരത്തിൽ നിന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും സിനിമ എത്തിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കു കടക്കുകയാണ് എൽ.എഫ്.എഫ് .
ഇന്ത്യയിൽ നിന്നും രണ്ടു ചിത്രങ്ങൾ ഫെസ്റ്റ്‌വലിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. ബിട്ടു ആണ് അതിലൊന്ന്. ഈ ഹ്രസ്വ ചിത്രം സ്വതന്ത്ര മനസും അൽപം ശാഠ്യവുമുള്ള ഒരു കൊച്ചു പെൺ കുട്ടിയുടെ കഥ പറയുന്നു. കരിഷ്മ ദുബൈ എഴുതി സംവിധാനം ചെയ്ത ബിട്ടുവിൽ റാണി കുമാരി, രേണു കുമാരി, സൗരഭ് സരസ്വത് തുടങ്ങിയവർ അഭിനയിച്ചു. ഉൾനാട്ടിലെ ഒരു ചെറിയ സ്‌കൂളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം എൽ.എഫ്.എഫിന്റെ സൈറ്റിൽ നിന്നും സൗജന്യമായി കാണാൻ കഴിയും.
'ദ ഡിസൈപ്പിൾ' ആണ് അടുത്ത ചിത്രം. 2014 ലെ പ്രസിദ്ധമായ 'കോർട്ട്' എന്ന ചിത്രത്തിന്റെ സംവിധായകൻ ചൈതന്യ തമാനെയുടെ പുതിയ ചിത്രമാണിത്. മുംബയ് നഗരത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്ന ഗുരുവിന്റെയും ശിഷ്യന്റെയും കഥയാണ് പറയുന്നത്. ഇത് ഒക്ടോബർ 7 ന് രാത്രി 9 മണിക്ക് 'BFI Player' വഴി കാണാനാകും.
ഒക്ടോബർ 7 മുതൽ 18 വരെയാണ് എൽ.എഫ്.എഫ്