
ഒരു മാത്രയിൽ മനസിലേക്കോടിയെത്തി
കണ്ണിമ ചിമ്മാതെയങ്ങോളമിങ്ങോളം
രശ്‌മിപ്രഭാവത്താലീണമായി
സ്‌നേഹസ്‌പർശനമാം
ആർദ്രത നൈസർഗികമാ-
മെൻമേൽ ചൊരിഞ്ഞാലെത്ര ധന്യേ!
സഹസ്രാബ്‌ദങ്ങളാം
ഭക്തിസാന്ദ്രമാത്തേരിലേറി
നിനവിൽ മുങ്ങി മുഴുകി
കാത്തിരിക്കുന്നു ഞാൻ
ഉരിയാടാനാവില്ല തെല്ലുമേ
ശുഷ്‌കിക്കല്ലേയെന്നെ
ബോധമറതൻ തിരശീല നീക്കി
ഉള്ളിൽ പുഷ്ടപ കവാടത്തിന്നൊ-
രാശയൂർന്നൂർന്നിറങ്ങുന്നു
സായൂജ്യം പൂകാനായി
ആത്മനിർവൃതിയാലൊരു വെള്ളി വെളിച്ചം!
വിടരട്ടെ ഉൾക്കണ്ണിൽ
പിന്നെ പുറംകണ്ണിലും.