pic

വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് ആർമി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ചയോടെ രോഗമുക്തനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ. വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ തുടരുന്ന ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതായും അദ്ദേഹത്തിന് സ്റ്റിറോയിഡ് നൽകിയതായും ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു.


ട്രംപിന്റെ ആരോഗ്യ നിലമെച്ചപ്പെട്ടുവെന്നും തിങ്കളാഴ്ചയോടെ അദ്ദേഹം ആശുപത്രി വിടുമെന്ന സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ക്വാറന്റീൻ ലംഘിച്ച് വാഹന പ്രചരണ യാത്രനടത്തിയ ട്രംപിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് പ്രസിഡന്റ് രോഗമുക്തനായേക്കുമെന്ന വാർത്ത പുറത്തുവരുന്നത്. ട്രംപിനൊപ്പം പ്രഥമ വനിത
മെലാനിയ ’ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊവിഡ് ബാധിച്ചത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികടക്കാനാണ് ട്രംപ് ക്വാറന്റീൻ ലംഘിച്ച് വാഹന പ്രചരണയാത്ര നടത്തിയത്. 'ഇത് ഭ്രാന്താണ്, തികച്ചും അനാവശ്യമായ പ്രസിഡൻഷ്യൽ,‘ വാഹന പ്രചരണയാത്രയ്ക്കിടെ വാഹനത്തിലുണ്ടായിരുന്ന ഓരോ വ്യക്തിയും ഇനി 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. അവർക്ക് അസുഖം വന്നേക്കാം. ചിലപ്പോൾ മരിക്കാം" വാൾട്ടർ റീഡിലെ ഡോക്ടറായ ഡോ. ജെയിംസ് പി. ഫിലിപ്സ് പറഞ്ഞു.അതേസമയം കൊവിഡ് സ്ഥിരീകരിച്ച മെലാനിയ ’ട്രംപ്' വെെറ്റ് ഹൗസിൽ നിരീക്ഷണത്തിൽ തുടരുകയാണ്.