atal-tunnel

ഷിംല: ഉദ്ഘാടനം കഴിഞ്ഞ് വെറും 72 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കത്തില്‍ മൂന്ന് അപകടം. ഒക്ടോബര്‍ 3 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാരികളുടെ അശ്രദ്ധവും മോശവുമായ ഡൈവിംഗുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അധികാരികള്‍ പറഞ്ഞു.

മൂന്ന് അപകടങ്ങളും ഒരേ ദിവസം തന്നെ ഉണ്ടായത്. തുരഗത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയില്‍ അപകട ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ട്രാഫിക് നിയമങ്ങളോട് തികച്ചും അവഗണന കാണിക്കുന്ന വിനോദ സഞ്ചാരികള്‍ വാഹനമോടിക്കുമ്പോള്‍ സെല്‍ഫികള്‍ എടുക്കുന്നതായും ഇടയ്ക്കിടയ്ക്ക് വാഹനം നിര്‍ത്തുന്നതായും ബിആര്‍ഒ ചീഫ് എഞ്ചീനിയര്‍ പുരുഷോത്തമന്‍ പറഞ്ഞു.

പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ തുരങ്കത്തിനുള്ളിലെ അപകടകരമായ വാഹനമോടിക്കല്‍ തടയാന്‍, ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയായതിന് ശേഷം തുരങ്കത്തില്‍ പോലീസിനെ വിന്യസിക്കാന്‍ അഭ്യര്‍ത്ഥിച്ചതായും പുരുഷോത്തമന്‍ അവകാശപ്പെട്ടു. അടല്‍ തുരങ്കത്തില്‍ വാഹനം നിര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ബിആര്‍ഒ അധികൃതര്‍ പറഞ്ഞു.


അതേസമയം, അടിയന്തര നടപടി സ്വീകരിക്കാന്‍ ട്രൈബല്‍ അഫേയേഴ്സ് മന്ത്രി ഡോ. രാം ലാല്‍ മാര്‍ക്കണ്ട ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 'ഇത് വളരെ ഗുരുതരമാണ്. നോര്‍ത്ത് പോര്‍ട്ടലിന്റെയും സൗത്ത് പോര്‍ട്ടലിന്റെയും ജില്ലാ ഭരണകൂടങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് സുരക്ഷാ പദ്ധതി ആവിഷ്‌കരികരിക്കേണ്ടത് അടിയന്തിര ആവശ്യമാണ്', മന്ത്രി പറഞ്ഞു. അടല്‍ തുരങ്കം നിലവില്‍ വന്നതോടെ മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ദൂരം 46 കിമീ ആയി കുറഞ്ഞിട്ടുണ്ട്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് എത്തിച്ചേരാം.