jaleel2

കൊച്ചി: എൻഫോഴ്സ്‌മെന്റിന് മുന്നിൽ സ്വത്ത് വിവരം വെളിപ്പെടുത്തി മന്ത്രി കെ ടി ജലീൽ. പത്തൊമ്പതര സെന്റും വീടുമാണ് തനിക്കുളളതെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ സ്വത്ത് വിവരങ്ങളിൽ അദ്ദേഹം വ്യക്തമാക്കുന്നത്. ഭാര്യയോ മക്കളോ സ്വർണം ധരിക്കുന്നവരല്ല. ഒരു തരി സ്വർണം പോലും വീട്ടിലില്ലെന്നും സ്വത്തുവിവരത്തിൽ പറയുന്നുണ്ട്. വാളഞ്ചേരി കനാറ ബാങ്ക് ശാഖയിൽ അഞ്ച് ലക്ഷം രൂപയുടെ ഹോം ലോൺ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ രണ്ട് കോപ്പറേറ്റീവ് സൊസൈറ്റികളിലായി 5000 രൂപയുടെ ഷെയറുകൾ. 1.50 ലക്ഷം രൂപയിൽ താഴെ വരുന്ന ഫർണിച്ചറുകളും 1500 പുസ്തകളും വീട്ടിലുണ്ട് . നാലര ലക്ഷം രൂപ സ്വന്തം സമ്പാദ്യമുണ്ടെന്നും 27 വർഷത്തെ ശമ്പള സമ്പാദ്യമായി 22 ലക്ഷം രൂപ ഭാര്യയുടെ കൈവശമുണ്ടെന്നും സ്വത്ത് വിവരത്തിൽ അദ്ദേഹം പറയുന്നു.

മകൾക്ക് ബാങ്ക് ബാലൻസായി 36000 രൂപ ഉണ്ട്. എന്നാൽ മകന് 500 രൂപമാത്രമാണ് ബാങ്ക് ബാലൻസ്. കഴിഞ്ഞ നാലര വർഷത്തിനിടെ ആറുതവണയാണ് വിദേശ യാത്ര നടത്തിയത്. രണ്ട് വണ യു എ ഇയിലേക്കും ഒരു തവണ വീതം റഷ്യ, അമേരിക്ക,മാലി ദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ടെന്നും മന്ത്രി എൻഫോഴ്മെന്‍റ് ഡയറക്ടേറ്റിന് മുന്നിൽ വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇഡി ആവശ്യപ്പെട്ടനുസരിച്ചാണ് സ്വത്തുവിവരങ്ങളുൾപ്പടെ കൈമാറിയത്.