
കൊച്ചി: ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ടൊവിനോ തോമസിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റി. ടൊവിനോയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ നാല് ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും ഇന്നലെ മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ ചികിത്സയിലുള്ളത്.
'കള' എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ലൊക്കേഷനിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയുടെ വയറിന് ചവിട്ടേറ്റത്. ഇന്നലെ കടുത്ത വയറുവേദനയുണ്ടായതിനെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്.