foeticide

ന്യൂയോർക്ക്: കുളിക്കുന്നതിനിടെ പ്രസവിച്ച ആൺകുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ ഇന്ത്യൻ വംശജയായ യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അമേരിക്കൻ പൊലീസ്. സബീത ദുഖ്റം എന്ന 23കാരിയാണ് നവജാതശിശുവിനെ കുളിമുറി ജനാലയിലൂടെ വലിച്ചെറിഞ്ഞത

ന്യൂയോർക്കിലെ ക്വീൻസിൽ താമസിക്കുന്ന സബീത കുളിക്കുമ്പോഴാണ് ആൺകുട്ടിക്ക് ജന്മം നൽകിയത്.

'പ്രസവിച്ചതും ഞാൻ പരിഭ്രാന്തയായിപ്പോയി. കത്രികയെടുക്ക് പൊക്കിൾകൊടി മുറിച്ചു. ഈ കുട്ടിയെ എന്തുചെയ്യണമോർത്തപ്പോൾ ടെൻഷനായി. ബാത്ത്റൂമിലെ ജനാല തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ചോരപുരണ്ട എന്റെ വസ്ത്രങ്ങൾ അലക്കാനിട്ടു. നന്നായി കുളിച്ചു. ശേഷം പോയി കിടന്ന് ഉറങ്ങി. അയാം സോറി.'- സബീത പറഞ്ഞു.

കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിനെ അറിയിച്ച് ആശുപത്രിയിലെത്തിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഞ്ചടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച കുട്ടിയുടെ തലച്ചോറിന് പരിക്കേറ്റെന്നും ആന്തരിക രക്തസ്രാവമുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം പൂർണ നഗ്നനായി നവജാത ശിശു റോഡിൽ കിടന്നുവെന്നാണ് വിവരം.