death-penalty

ജനീവ: ബലാത്സംഗം എന്നത് പൈശാചികമായ പ്രവൃത്തിയാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നത് ഉചിതമല്ലെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാഷേൽ. 2012ൽ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് യുവാക്കൾക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് മിഷേലിന്റെ പ്രതികരണം.

'വധശിക്ഷയ്ക്ക് അനുകൂലമായ പ്രധാന വാദം ബലാത്സംഗത്തെ തടയും എന്നതാണ്. എന്നാൽ, വാസ്തവത്തിൽ വധശിക്ഷ മറ്റ് തരത്തിലുള്ള ശിക്ഷകളെക്കാൾ കുറ്റകൃത്യത്തെ തടയുന്നു എന്നതിന് തെളിവുകളില്ല,' ബാഷേൽ പറഞ്ഞു. മിക്ക രാജ്യങ്ങളിലും ലൈംഗിക അതിക്രമത്തിന് ഇരയായവർക്ക് നീതി ലഭ്യമാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം, ഇതിന് നിരവധി ഘടകങ്ങൾ കാരണമാവുന്നുണ്ടെന്നും അവർ പറഞ്ഞു.

ബലാത്സംഗത്തിന് വധശിക്ഷ വിധിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യത്തെ ശിക്ഷയാണ് നടന്നത്.