protest

ലാഗോസ്: വ്യാജക്കേസുകളിൽപ്പെടുത്തി ജനങ്ങളെ അറസ്റ്റ് ചെയ്യുന്നതിനും  കസ്റ്റഡി മരണങ്ങൾക്കുമെതിരെ നൈജീരിയയിൽ ആരംഭിച്ച ജനകീയ പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. പ്രതിഷേധത്തിനിടെ നേരത്തെ രണ്ട് പേർ മരിച്ചിരുന്നു. സ്പെഷ്യൽ ആന്റി റോബറി സ്‌ക്വാഡ് (SARS) എന്ന പൊലീസ് യൂണിറ്റിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നതാണ് ജനങ്ങളുടെ പ്രധാന ആവശ്യം.

കഴിഞ്ഞ രണ്ടാഴ്ചായി പൊലീസുകാരുടെ ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിലുണ്ട്.സാർസ് പൊലീസുകാർ കൊള്ളയും കൊലപാതകവും പീഡനവും നടത്തുന്നതായാണ് ജനങ്ങൾ ആരോപിക്കുന്നത്. പ്രതിഷേധത്തിന്റെ മുൻപന്തിയിലുള്ളത് യുവജനങ്ങളാണ്.

ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ സാർസിനെ പിരിച്ചുവിടാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ. ഈ വാഗ്ദാനത്തിൽ സംതൃപ്തരാകാത്ത പ്രതിഷേധക്കാർ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രതിഷേധങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നൈജീരിയയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ നിലവിലെ സർക്കാരിന് മാത്രമല്ല, രാജ്യത്തെ മുഴുവൻ രാഷ്ട്രീയവർഗത്തിനും ശക്തമായ സന്ദേശമാണ് നൽകുന്നത്. മോശം ഭരണവും മോശം സാമ്പത്തിക സാഹചര്യങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിനൊപ്പം രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് സായുധ ക്രിമിനൽ സംഘങ്ങളുടെ നതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളും അരക്ഷിതാവസ്ഥയും പരിഹരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. സാർസിനെ പിരിച്ചുവിടാമെന്നും, അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താമെന്നും പ്രോസിക്യൂട്ട് ചെയ്യാമെന്നും സേനയിൽ പരിഷ്കാരങ്ങൾ നടത്താമെന്നും സർക്കാർ സമരക്കാർക്ക് വാഗ്ദാനം നൽകിയെന്നതും ശ്രദ്ധേയമാണ്.

 ഗവർണർക്ക് നേരെ വധശ്രമം

പ്രതിഷേധങ്ങൾക്കിടെ ഒസുൻ സംസ്ഥാന ഗവർണർ അഡെഗ്‌ബോയേഗ ഒയിറ്റോളയ്ക്ക് നേരെ വധശ്രമം നടന്നത് സ്ഥിതി കൂടുതൽ വഷളാക്കി. ഒസുൻ തലസ്ഥാനമായ ഒസോഗ്ബോയിൽ മാർച്ച് നടത്തിയ പ്രതിഷേധക്കാരെ സായുധ സംഘം ആക്രമിക്കുന്നതിനിടെയാണ് കൊലപാതകശ്രമം നടന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രതിഷേധ മാർച്ചിന് പിന്നാലെ ഗവർണർ അഡെഗ്‌ബോയേഗ ഒയിറ്റോള ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു സംഘമാളുകൾ ഗവർണർക്ക് നേരെ വെടിയുതിർത്തു. ഉദ്യോഗസ്ഥർ ഉടൻ തന്നെ ഗവർണറെ സ്ഥലത്ത് നിന്ന് മാറ്റി. ഇതേസമയത്ത് കല്ലേറ് ഉണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഗവർണർക്കും ഡെപ്യൂട്ടി ഉദ്യോഗസ്ഥനും പരിക്കേറ്റില്ലെങ്കിലും അദ്ദേഹത്തിന്റെ അനുയായികൾക്കും ഒരു മാദ്ധ്യമപ്രവർത്തകനും പരിക്കേറ്റെന്ന് അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലയ്ക്ക് പരിക്കേറ്റ ഒരു പ്രാദേശിക മാദ്ധ്യമപ്രവർത്തകന്റെ നില ഗുരുതരമാണെന്ന് ഗവർണറുടെ വക്താവ് പറഞ്ഞു.