pic

ന്യൂഡല്‍ഹി:ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 40,000 ആയി കുറയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ. രാജ്യത്തെ കൊവിഡ് വെെറസ് വ്യാപനത്തെ പറ്റി പഠിക്കാൻ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ലോകത്തെ പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കണ്ടെത്തിയിരുന്നു. ഇവരുടെ പഠന പ്രകാരം ഇന്ത്യയിലെ കൊവിഡ് പ്രതിരോധം ശക്തമായി തുടരുമെന്നും ഫെബ്രുവരിയോടെ രാജ്യത്തെ മുഴുവൻ ആക്ടീവ് കേസുകൾ 40000 ആയി ചുരുങ്ങുമെന്നുമാണ്.

കൊവിഡ് വാക്സിൻ നിർമാണം ഉദ്യോഗസ്ഥുടെ പരിശീലനം എന്നീകാര്യങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനമെടുക്കുമെന്നും ഹർഷ് വർദ്ധൻ പറഞ്ഞു. പകർച്ചവ്യാധിക്കെതിരെയുള്ള പ്രോട്ടോക്കോളുകൾ പിന്തുടരുകയാണെങ്കിൽ ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയ്ക്കാൻ സാധിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് എട്ട് ശതമാനത്തിൽ തന്നെ തുടരുന്നത് ഇതിന്റെ സൂചനയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനകളുടെ എണ്ണം ഉയര്‍ന്നതാണ് രോഗബാധിതരുടെ എണ്ണം കുറയാൻ കാരണമായത്.ഇതിലൂടെ ആദ്യഘട്ടത്തിൽ തന്നെ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ സാധിച്ചു. ഇതിനൊപ്പം രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും ഇത് ഏറെ സഹായകരമായി. നിലവിൽ 7,83,311 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.