suicide

പെരുവ: രാത്രി വൈകി ഫോണിൽ സംസാരിച്ചിരുന്നതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിൽ മനംനൊന്ത് യുവാവ് തീകൊളുത്തി മരിച്ചു. പെരുവ ആറാക്കൽ ജോസഫ്- ലൈസാ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ പുലർച്ചെ രണ്ടോടെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിൽ മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ലിഖിൽ. ശബ്ദം കേട്ടെത്തിയ പിതാവ് ലിഖിലിന്റെ കയ്യിൽ നിന്നു ഫോൺ പിടിച്ചുവാങ്ങുകയും, വഴക്കുപറയുകയും ചെയ്തു.തുടർന്ന് യുവാവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.

ലിഖിലിനെ പുലർച്ചെ അഞ്ച് മണിയോടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപം പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും. സഹോദരങ്ങൾ: ജിഞ്ചു ജോസഫ്, ലിനു ജോസഫ്.