salary-cut

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സാലറി കട്ട് റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. മുമ്പ് പിടിച്ച ശമ്പളം ഏപ്രിൽ മുതൽ പി എഫിൽ ലയിപ്പിക്കാനും തീരുമാനമായി.

പ്രളയത്തിന് ശേഷം കൊവിഡ് പ്രതിസന്ധി വന്നതോടെയാണ് ശമ്പളം പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു.

അതേസമയം,തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ പ്രസിദ്ധികരിച്ചു.വാഹന റാലിയിൽ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂ, കൊട്ടിക്കലാശവും ജാഥകളും ഉണ്ടാകില്ല,ഹാരം ,പൂച്ചെണ്ട് എന്നിവ അനുവദിക്കില്ല തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയ വഴിയുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങൾ തടയാൻ പൊലീസ് ആക്ടിൽ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ വകുപ്പ് പ്രകാരം ജാമ്യം കിട്ടാവുന്ന കേസുകൾ മാത്രമേ പ്രതികൾക്കെതിരെ ചുമത്താനാകൂ.