
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്റെ പരീക്ഷണം സുരക്ഷിതമായി പൂർത്തിയാക്കിയാലുടൻ ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകിത്തുടങ്ങുമെന്ന് റിപ്പോർട്ട്.. ഇതിനായി സർക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയതായാണ് സൂചന. അന്താരാഷ്ട്ര വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്..
രാജ്യത്തെ 20-25 ലക്ഷം പേര്‍ക്ക് ജൂലായോടെ കൊവിഡ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്. വാക്സിൻ സംഭരണത്തിന് സംസ്ഥാനങ്ങൾക്ക് അനുമതിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്‍കുകയെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്യുന്നു..
സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവും ആദ്യം വാക്‌സിന്‍ നല്‍കുക.
രാജ്യം മുഴുവന്‍ ഇതുസംബന്ധിച്ച ഒരേ നയമാവും ഉണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്ത വെള്ളിയാഴ്ചയ്ക്കകം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കൈമാറണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സ്വകാര്യ മേഖലയിലുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ലോകത്തെ വിവിധ സ്ഥാപനങ്ങളുമായി നിര്‍മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്