
ന്യൂഡൽഹി: രാഷ്ട്രീയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂല നിലപാടെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്ക്യൂട്ടീവ് അംഖി ദാസ് രാജിവച്ചു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല അംഖി ദാസിന്റെ പിൻമാറ്റമെന്നും ഫേസ്ബുക്ക് പ്രതികരിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ബി.ജെ.പിയോട് ഫേസബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണ - മദ്ധ്യേഷ്യന്‍ വിഭാഗത്തിലെ പബ്ലിക് പോളിസി ഡയറക്ടർ സ്ഥാനം അംഖി ദാസ് ഒഴിയുന്നത്.
.