bhagyalekshmi

കൊച്ചി: അശ്ലീല യുട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പൊലീസ് ചുമത്തിയ ഭവനഭേദന, മോഷണക്കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഭാഗ്യലക്ഷ്‌മിയുടേയും മറ്റ് പ്രതികളുടെയും പ്രധാനവാദം. വിജയ് പി നായരുമായി പ്രശ്‌നം പറഞ്ഞു തീ‍‍‍‍‍‍‍‍‍ർക്കുന്നതിനാണ് ലോഡ്ജിൽ പോയതെന്നും പ്രതികൾ അറിയിച്ചിട്ടുണ്ട്.

അതേസമയം ഭാഗ്യലക്ഷ്‌മിയുടേയും സുഹൃത്തുക്കളുടേയും മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കേൾക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യു ട്യൂബർ വിജയ് പി നായരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. ഭാഗ്യലക്ഷ്‌മിക്കൊപ്പം ആക്‌ടിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്‌മി അറയ്‌ക്കൽ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികൾ.