
കോതമംഗലം: താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെ ഹണിട്രാപ്പിൽ പെടുത്തി വാഹനവും മൊബൈലും പണവും അപഹരിച്ച സംഘത്തിലെ അംഗം 25കാരി ആര്യ നയിച്ചിരുന്നത് അങ്ങേയറ്റം വഴിവിട്ട ജീവിതമെന്ന് വിവരം. ഹണിട്രാപ്പിംഗിലൂടെ നിരവധി പേരെ വഞ്ചിക്കാൻ ആര്യയും ഒപ്പമുള്ള യുവാക്കളുടെ സംഘവും ശ്രമിച്ചതായും നിരവധി പേർ ഇവരുടെ വലയിൽ വീണതായും വിവരമുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ആര്യ നേരത്തെ തന്നെ വഴിവിട്ട ജീവിതമാണ് നയിച്ചിരുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ മുവാറ്റുപുഴ സ്വദേശിയായ യുവാവിനൊപ്പം പോയ ആര്യയെ പിന്നീട് വീട്ടുകാര്‍ ഇയാള്‍ക്കൊപ്പം വിവാഹം കഴിപ്പിച്ച് അയയ്ക്കുകയാണ് ചെയ്തത്. പിന്നീട് പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് നെല്ലിക്കുഴില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഇവർ.
കേസില്‍ പിടിയിലായ മുഹമ്മദ് യാസിനാണ് ആര്യക്ക് നെല്ലിക്കുഴിയില്‍ താമസസൗകര്യം ഒരുക്കിനല്‍കിയിട്ടുള്ളതെന്നും വിവരം കിട്ടിയിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗസംഘത്തിലെ അഞ്ചുപേർ പൊലീസ് ഇന്നലെയാണ് പൊലീസ് പിടിയിലായത്.
ആര്യയോടൊപ്പം കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), കുറ്റിലഞ്ഞി കാത്തിരക്കുഴി ആസിഫ് ഷാജി (19), നെല്ലിക്കുഴിപറമ്പി റിസ്വാൻ ഷുഹൈബ് (21), നെല്ലിക്കുഴി കാപ്പ്ചാലിൽ മുഹമ്മദ് യാസിൻ (22) എന്നിവരും അറസ്റ്റിലായിരുന്നു. മൂവാറ്റുപുഴക്കാരനായ ബിസിനസുകാരനെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ആര്യ ലോക്ക് ഡൗൺ കാലത്ത് ജോലി ഉപേക്ഷിച്ചിരുന്നു.
തനിക്ക് അങ്കമാലിയിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചെന്നും ഇതിന്റെ ഭാഗമായി നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്നും അതിനായി കോതമംഗലത്തെ ലോഡ്ജിൽ എത്തിച്ചേരുവാനും യുവതി പറഞ്ഞതനുസരിച്ച് ബിസിനസുകാരൻ കാറോടിച്ച് ലോഡ്ജിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇവർ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുത്തു. തുടർന്ന് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും എ.ടി.എം കാർഡ് തട്ടിയെടുക്കുകയും ചെയ്തു.
തുടർന്ന് ബാങ്കിൽ നിന്നും കാർഡ് ഉപയോഗിച്ച് 35,000 രൂപ പിൻവലിച്ചു. തുടർന്ന് സംഘം ഇയാളുടെ കാറിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങി. കോട്ടപ്പടിയിൽ എത്തിയപ്പോൾ അശ്വിൻ കോളേജിൽ എന്തോ ആവശ്യത്തിനുപോയ സമയത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ ബിസിനസുകാരൻ കോളേജിലെ ജീവനക്കാരനോട് വിവരം പറഞ്ഞു. ക്ഷുഭിതരായ പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും റോഡരികിൽ ഉപേക്ഷിച്ച് കാറുമായി രക്ഷപ്പെടുകയുമായിരുന്നു.
അശ്വിനെയാണ് കോട്ടപ്പടി പൊലീസ് ആദ്യം പിടികൂടിയത്. രക്ഷപെട്ടവരിലൊരാൾക്കൊപ്പം സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യ അറസ്റ്റിലാകുന്നത്.
കൂടെയുണ്ടായിരുന്ന ഷിഹാബ് ബൈക്കിൽ രക്ഷപെട്ടു. കാർ പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെടുത്തു.കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ, രഘുനാഥ്, മുഹമ്മദ്, നിഷാന്ത്, പരീത്, ആസാദ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ മുഹമ്മദ് യാസിന് മെഡിക്കൽ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.