ggg
നബിദിനത്തോടനുബന്ധിച്ച് മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ഇന്നലെ നടന്ന റബീഅ് ഫ്‌ളവർ‍ ഷോ


മലപ്പുറം : ജില്ലയിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകളക്ടർ. ഘോഷയാത്രകൾ അനുവദിക്കില്ല. കണ്ടെയ്‌ൻമെന്റ് സോണുകളിൽ ആഘോഷ പരിപാടികളോ ചടങ്ങുകളോ പാടില്ല. കണ്ടെയ്‌ൻമെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിൽ പരമാവധി 40 പേരെ പങ്കെടുപ്പിക്കാം. ഒരു ആരാധനാലയത്തിൽ ഒരു തവണയേ നടത്താവൂ. മദ്രസകളിൽ സാംസ്‌കാരിക ചടങ്ങുകൾ നടത്തരുത്. പൊതു ഇടങ്ങളിലോ ആരാധനാലയങ്ങളിലോ അന്നദാന ചടങ്ങുകൾ നടത്തരുത്. ആരാധനാലയങ്ങളുടെ സമീപത്തോ മറ്റു സൗകര്യപ്രദമായ സ്ഥലത്തോ പാചകം ചെയ്ത ഭക്ഷണം അതത് പ്രദേശങ്ങളിലെ വീടുകളിൽ വിതരണം ചെയ്യാം. സംഘം ചേർന്ന് ഭക്ഷണ പാടില്ല. ഭക്ഷണം വീടുകളിലെത്തിക്കാൻ ചുമതലപ്പെടുത്തിയ പ്രവർത്തകരുടെ പേരുവിവരങ്ങളും ഫോൺനമ്പരും അവർ ഏതൊക്കെ ഭവനങ്ങളിൽ വിതരണം ചെയ്തു എന്നത് സംബന്ധിച്ച വിശദാംശങ്ങളും പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കണം.പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവർ ഇത്തരം ചടങ്ങുകളിൽ നിന്നും വിട്ട് നിൽക്കണം. ചടങ്ങ് നടക്കുന്ന സ്ഥലം ചടങ്ങിന് മുമ്പും പിമ്പും അണുവിമുക്തമാക്കണം. ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ ഹരിത പ്രോട്ടോക്കോൾ പാലിച്ച് സംസ്‌കരിക്കണം. 10 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവർ, മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവർ, ഗർഭിണികൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കരുത്.