paddy

പാലക്കാട്: സഹകരണ സംഘങ്ങളെ കൂടി ഉൾപ്പെടുത്തിയതോടെ നെല്ല് സംഭരണം ഊർജിതമായി. സർക്കാർ, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും 21വരെയുള്ള കണക്കുപ്രകാരം 17,000 മെട്രിക് ടൺ നെല്ല് സംഭരിച്ചു.

സഹ.സംഘങ്ങൾ രണ്ടുദിവസത്തിൽ 30 മെട്രിക് ടൺ ഏറ്റെടുത്തു. 20 മുതലാണ് സംഘങ്ങൾ സംഭരണമാരംഭിച്ചത്. ആദ്യദിനം ആലത്തൂർ, മുണ്ടൂർ, നല്ലേപ്പിള്ളി, പെരുമാട്ടി സംഘങ്ങളാണ് നെല്ലേറ്റെടുത്തത്.

17 വർഷങ്ങൾക്ക് ശേഷമാണ് സംഘങ്ങൾ സംഭരിക്കുന്നത്. കൂടുതൽ സ്വകാര്യ മില്ലുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംഘങ്ങൾക്ക് അനുമതി നൽകിയത്. ജില്ലയിലെ 94 സംഘങ്ങളിൽ 35 എണ്ണം നെല്ല് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ 24 എണ്ണം പ്രവൃത്തിയാരംഭിച്ചു.

സപ്ലൈകോയുമായുള്ള കരാർ ഇങ്ങനെ