photo
ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കാനുള്ള അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിക്കൽ പുരോഗമിക്കുന്നു

കോന്നി: ആവണിപ്പാറ ആദിവാസി കോളനിയിൽ മൂന്ന് ദിവസത്തികം വൈദ്യുതി എത്തും. കോളനിക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന ഇന്ന് നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
33 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത് .6.8 കിലോമീറ്റർ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്. പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ മൂഴി വരെ 1.8 കിലോമീറ്റർ ദൂരം ഓവർ ഹെഡ് എ.ബി.സി കേബിളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തിയായി.
മൂഴി മുതൽ കോളനിക്ക് മറുകരയിൽ അച്ചൻകോവിലാറിന്റെ തീരം വരെയുള്ള 5 കിലോമീറ്റർ ദൂരം അണ്ടർ ഗ്രൗണ്ട് കേബിളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറിനു കുറുകെയും, കോളനിക്കുള്ളിലുമായി ഒരു കിലോമീറ്റർ ദൂരം എൽ.ടി. എ.ബി.സി കേബിൾ ആണ് സ്ഥാപിക്കുന്നത്. ആറിനു കുറുകെ കേബിൾ വലിക്കുന്ന ജോലിയാണ് പൂർത്തിയാകാനുള്ളത്. മൂന്നു ദിവസത്തിനകം ഈ ജോലിയും പൂർത്തിയാകും.
കോളനിക്കുള്ളിൽ ട്രാൻസ്‌ഫോർമർ സ്റ്റേഷനും നിർമ്മിച്ചു നൽകും
31 സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. 33 ഗാർഹിക കണക്ഷനുകളും നൽകും. അങ്കണവാടിക്കും കണക്ഷൻ ലഭിക്കും. എല്ലാ വീടുകളും ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് വൈദ്യുതീകരിച്ചു നൽകും
0.272 ഹെക്ടർ വനഭൂമി നിബന്ധനകൾക്കു വിധേയമായി വൈദ്യുതി എത്തിക്കുന്നതിനായി വനം വകുപ്പിൽ നിന്നും

--------------------

ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ വൈദ്യുതി എത്തിക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ പൂർത്തിയാകുന്നത്.

കെ.യു. ജനീഷ് കുമാർ എം.എൽ.എ