ചെങ്ങന്നൂർ: പുത്തൻവീട്ടിൽപ്പടിക്ക് സമീപം വാഹനാപകടത്തിൽ കിഷോർ കരുണാകരൻ മരിച്ച സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് ബി.ഡി.ജെ.എസ് ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള സംഘം കുന്നത്തുമല ഭാഗത്തെ ഒരു വീട്ടിൽ സ്ഥിരമായി സംഘടിക്കുന്നുണ്ട്, കിഷോറിനെ ഇടിച്ചിട്ട കാറിലുണ്ടായിരുന്ന സംഘം അന്ന് ഈ വീട്ടിലും എത്തിയിരുന്നു. കിഷോർ സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിച്ചത് ഭരണകക്ഷിയിലെ ഒരു ബ്രാഞ്ച് സെക്രട്ടറിയാണ്. കിഷോർ ഫേസ്ബുക്കിൽ കേരളത്തിലെ ഭരണകക്ഷിയെ വിമർശിച്ചിരുന്നു. ഇതിനെതിരെ സി.പി.എമ്മിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നു. . യോഗത്തിൽ ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ആർ. രമേശ് ബാബു, ജില്ലാ ട്രഷറർ മോഹനൻ കൊഴുവല്ലൂർ, നിയോജകമണ്ഡലം പ്രസിഡന്റ് രാജു മാലിക്ക്, സെക്രട്ടറി രവി പാറപ്പാട്, വൈസ് പ്രസിഡന്റ് അനീഷ് പാണ്ടനാട് എന്നിവർ പങ്കെടുത്തു.