vava

പത്തനാപുരം: മൺകൂരയിൽ സഹോദരിക്കൊപ്പം നിലത്തു കിടന്നുറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച പത്തുവയസുകാരിയുടെ കുടുംബത്തിന് സുഹൃത്തുക്കളുടെ സഹായത്തോടെ വാവ സുരേഷ് വീടുവച്ച് നൽകും.

പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് - സിന്ധു ദമ്പതികളുടെ മൂത്ത മകൾ ആദിത്യയുടെ വിയോഗം കേരളകൗമുദിയിലൂടെയാണ് വാവ അറിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച വാവ ആദിത്യയുടെ വീട് സന്ദർശിച്ചു. മലപ്പുറത്തുള്ള പ്രവാസി സുഹൃത്തുക്കൾ വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകാമെന്ന് അടുത്തിടെ അറിയിച്ചിരുന്നു. എന്നാൽ അന്ന് സ്നേഹപൂർവം നിരസിച്ച വാവ ഈ വീട് ആദിത്യയുടെ കുടുംബത്തിന് നൽകണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. കേട്ടപാടെ സുഹൃത്തുക്കളും സമ്മതംമൂളി. വീടുപണി ഉടൻ ആരംഭിക്കുമെന്ന് വീട്ടുകാർക്ക് വാവ ഉറപ്പും നൽകി.

ഈ മാസം 2ന് രാത്രിയിലാണ് തറയിലെ മാളത്തിൽ ഒളിച്ചിരുന്ന ശംഖുവരയൻ പാമ്പ് ആദിത്യയുടെ ചെവിയിൽ കടിച്ചത്. കുട്ടി ഉണർന്ന് വിവരം അറിയിച്ചെങ്കിലും മറ്റെന്തോ പ്രാണി കടിച്ചതാകാമെന്നാണ് മാതാപിതാക്കൾ കരുതിയത്. എന്നാൽ വേദന അസഹ്യമായതോടെ രാവിലെ 6 ന് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു. മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പിതാവ് രാജീവ് മുൻപ് വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്.

മൺകട്ട കൊണ്ട് നിർമ്മിച്ച ഈ വീട്ടിലാണ് രാജീവിന്റെ സഹോദരിയും മക്കളും അടക്കം എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ താമസം. തറയും ഭിത്തിയും മേൽക്കൂരയും തകർന്ന വീടിന്റെ മുകൾഭാഗത്ത് പ്ലാസ്റ്റിക് ടാർപ്പോ കെട്ടിയ നിലയിലാണ്. ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് വീട്.