
തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ ഏറ്റവും കൂടുതൽ ത്രീവ്രത അനുഭപ്പെട്ടത് ഒക്‌ടോബറിൽ. രോഗീനിരക്കിലും മരണനിരക്കിലും മുൻമാസങ്ങളേക്കാൾ ഭീതിപ്പെടുത്തുന്നതാണ് ഒക്ടോബറിലെ കണക്കുകൾ. കഴിഞ്ഞ പത്ത് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത 40,000ത്തോളം കൊവിഡ് രോഗികളിൽ കാൽ ലക്ഷവും ഒക്ടോബറിലേതാണ്.
സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം മരണം 120 ആണെങ്കിൽ അതിൽ 70 പേരും ഇതേ മാസത്തിലായിരുന്നു മരിച്ചത്. പത്ത് മരണങ്ങൾ വരെ ഒരു ദിവസം റിപ്പോർട്ട് ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാർ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ച മാസം കൂടിയാണിത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നില്ലെന്നതിന്റെ തെളിവു കൂടിയാണ് കൊവിഡ് രോഗികളുടെ വർദ്ധനവിലൂടെ വ്യക്തമാകുന്നത്.
നിയന്ത്രണം ലംഘിക്കുന്നവരെ പിടികൂടാൻ പ്രത്യേക അധികാരങ്ങൾ നൽകിയിട്ടും ജനങ്ങൾ പാലിക്കാത്തത് ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും ആശങ്കയിലാക്കുന്നു. ജില്ലയിൽ വീണ്ടും 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയാണ്. ഒരു മാസത്തിൽ പത്തോളം ദിവസങ്ങളിൽ ആയിരത്തിൽ അധികം രോഗികൾ ഉണ്ടായിരുന്നു. ഇതിൽ പല ദിവസങ്ങളും സംസ്ഥാനത്ത് തന്നെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നതായിരുന്നു.
ശക്തൻ ഉൾപ്പടെയുള്ള മാർക്കറ്റുകൾ ആഴ്ചകളായി അടഞ്ഞു കിടക്കുകയാണ്. ഇത് തുറക്കുന്നത് സംബന്ധിച്ച് നടപടികൾ ഇനിയുമായിട്ടില്ല.
ആകെ മരണം- 119
ഒക്ടോബറിലെ മരണം- 70
ആകെ രോഗികൾ- 39771
ഒക്ടോബറിലെ രോഗികൾ- 26994
ഒക്ടോബർ 10---1208
ഒക്ടോബർ 13---1010
ഒക്ടോബർ -17----1109
ഒക്ടോബർ-23----1020
ഒക്ടോബർ -24----1016
ഒക്ടോബർ-25---1011
ഒക്ടോബർ-28---1018
ഒക്ടോബർ -30---1096
ഒക്ടോബർ ---31----1112
കൊവിഡ് സ്ഥിരീകരിച്ചത് - 1112
രോഗമുക്തരായത്- 582
ചികിത്സയിലുള്ളത് - 10437
മറ്റു ജില്ലകളിലെ തൃശൂർക്കാരായ രോഗികൾ- 79
സമ്പർക്കം വഴി രോഗമുണ്ടായത്- 1104
രോഗബാധ ആരോഗ്യ പ്രവർത്തകരിൽ - 4
രോഗ ഉറവിടം അറിയാത്തവർ- 4
(രോഗ ബാധിതരിൽ 60 വയസിനു മുകളിൽ 72 പുരുഷൻമാരും 86 സ്ത്രീകളും പത്ത് വയസിനു താഴെ 49 ആൺകുട്ടികളും 47 പെൺകുട്ടികളും ഉൾപ്പെടുന്നു)