mur

പഴയങ്ങാടി: വെങ്ങരയിൽ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്കും മൂന്ന് ബി.ജെ.പി. പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ കെ.വി. അഖിലേഷ് (19), പി. അജയ് ( 20) എന്നിവരെ പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകരായ പി. രാഹുൽ (24), എം. സുമേഷ് (21), എ. മിധുൻ (22) എന്നിവരെ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബി.ജെ.പി പ്രവർത്തകർ വിട്ടിലേക്ക് പോവുംവഴി കിരൺ,​ ബാലകൃഷ്ണൻ, അഖിലേഷ്, അപ്പു എന്ന അജയ്, ആദർശ് തുടങ്ങി എട്ടോളം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു എന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ പ്രതിഷേധ പ്രകടനം കഴിഞ്ഞ് വെങ്ങരയിലെ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഇരിക്കുകയായിരുന്ന പ്രവർത്തകരെ അകാരണമായി സംഘടിച്ചെത്തിയ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. പഴയങ്ങാടി പൊലീസിൽ പരാതി നൽകി.