life

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ പണമിടപാട് സ്ഥിരീകരിച്ച്, ബാങ്ക് മാനേജർമാരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

രണ്ട് ബാങ്കുകളിലായാണ് കോൺസുലേ​റ്റിൽ നിന്ന് ആദ്യ ഗഡു തുകയെത്തിയത്. ഫെഡറൽ ബാങ്കിലും ആക്സിസ് ബാങ്കിലുമായി ഏഴ് കോടിയെത്തി. ഫ്ളാ​റ്റിന്റെ നിർമാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണിതെന്നും ബാങ്ക് മാനേജർമാർ മൊഴി നൽകി. ഫ്ലാറ്റ് പദ്ധതിക്കായി ഏഴ് കോടിയും ആശുപത്രി കെട്ടിടം പണിയാൻ രണ്ടു കോടിയുമാണ് രണ്ട് അക്കൗണ്ടിലുമായി എത്തിയത്. ഇതിൽ നിന്നാണ് യൂണിടാക്ക് 4.20 കോടി കമ്മീഷൻ നൽകുന്നതിനായി പിൻവലിച്ചതെന്നും വ്യക്തമായി.യൂണിടാക്കിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി ഫ്ളാ​റ്റ് നിർമാണവുമായി ബന്ധപ്പെട്ട കമ്മീഷൻ ഇടപാടും കണ്ടെത്തിയിരുന്നു.