തൃക്കാക്കര: ജില്ലയിൽ കൊവിഡ് ലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി സെക്ടറൽ മജിസ്ട്രേറ്റുമാരുടെ മിന്നൽ പരിശോധന. ജില്ലയിൽ 454 കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘനങ്ങൾക്കുമാണ് കൂടുതൽ കേസുകൾ.

119 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിരീക്ഷണത്തിനായി ജില്ലയിൽ നിയോഗിച്ചിട്ടുളളത്. പൊതുസ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം. ഒരു ദിവസം 40 നടുത്ത് പരിശോധനകളാണ് മജിസ്ട്രേറ്റുമാർ നടത്തുന്നത്. പൊതു സ്ഥലങ്ങൾ കൂടാതെ തങ്ങളുടെ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ, മരണാനന്തര ചടങ്ങുകൾ, ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. ഇവരുടെ നിർദ്ദേശത്തെ തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരാണ് നടപടി സ്വീകരിക്കുന്നത്. ജില്ലാ കളക്ടറുടെ നിയന്ത്രണത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായാണ് സെക്ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തിക്കുന്നത്.

കൊവിഡ് ലംഘനം - രജിസ്റ്റർ ചെയ്ത കേസുകൾ

നിയമവിരുദ്ധമായി കൂട്ടം കൂടിയതിന് -19
കച്ചവട സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിന് -11
വ്യാപാര കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് - 41
കേസുകളും ആവശ്യമായ സോപ്പും സാനിറ്റൈസറും ലഭ്യമാക്കാത്തതിന് -12
സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കാത്ത കടകൾക്കെതിരെ -161
മാസ്ക് കൃത്യമായ രീതിയിൽ ഉപയോഗിക്കാത്തതിന്- 205
സെക്ഷൻ 144 ലംഘനവുമായി ബന്ധപ്പെട്ട് - 2

ക്വാറന്റൈൻ ലംഘനം ശ്രദ്ധയിൽപ്പെട്ടത്- 1