കോൺഗ്രസ് 31 സീറ്റിൽ  എൽ.ഡി.എഫിൽ കേരള കോൺഗ്രസിനു 3 സീറ്റ്  ബി.ഡി.ജെ.എസ് 9 സീറ്റിൽ

ചേർത്തല : ചർച്ചകൾക്കൊടുവിൽ നഗരസഭയിൽ മൂന്നു മുന്നണികളുടെയും സീറ്റുവിഭജനം പൂർത്തിയായി.സ്വതന്ത്റരെ പരീക്ഷിക്കുന്നതിനായി ഇടത്, എൻ.ഡി.എ മുന്നണികളിൽ അവസാന വട്ടചർച്ചകൾ നടക്കുന്നു.

ആകെയുള്ള 35 സീറ്റിൽ എൽ.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.എം 20 സീറ്റിൽ മത്സരിക്കും.സി.പി.ഐക്ക് ഒമ്പതു സീറ്റു നൽകിയതിനൊപ്പം പുതുതായി മുന്നണിയിലെത്തിയ കേരളാ കോൺഗ്രസ് എമ്മിന് മൂന്ന് സീറ്റും നൽകി.രണ്ട്,26,32 വാർഡുകളാണ് കേരള കോൺഗ്രസിന് നൽകിയത്. എൽ.ജെ.ഡിക്കും കോൺഗ്രസ് എസിനും എൻ.സി.പിക്കും ഓരോ സീറ്റും നൽകി.സി.പി.എം മത്സരിക്കുന്ന സീറ്റുകളിൽ ചിലയിടങ്ങളിൽ പൊതു സമ്മതരായ സ്വതന്ത്റരെയും പരിഗണിക്കുന്നുണ്ട്.
യു.ഡി.എഫിൽ കോൺഗ്രസ് 31 സീറ്റുകളിൽ മത്സരിക്കും.ജനതാദൾ,ആർ.എസ്.പി,സി.എം.പി,കേരളാ കോൺഗ്രസ്(ജോസഫ്)എന്നീ കക്ഷികൾക്ക് ഓരോ സീറ്റ് നൽകി.ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
എൻ.ഡി.എയിൽ ബി.ജെ.പി 26 സീറ്റിലും ബി.ഡി.ജെ.എസ് 9 സീറ്റിലും മത്സരിക്കാനാണ് തീരുമാനം.ഇതിനൊപ്പം തന്നെ മറ്റു പാർട്ടികളിൽ നിന്നും എത്തുന്നവരെ സ്വീകരിക്കാനുള്ള തന്ത്റവും ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ സീറ്റൊഴിച്ചിട്ടാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്.
മൂന്നുമുന്നണികളുടെയും പൂർണ സ്ഥാനാർത്ഥി ചിത്രം വ്യാഴാഴ്ചയോടെ തെളിയുമെന്നാണ് വിവരം.ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും സീറ്റുറപ്പിച്ച സ്ഥാനാർത്ഥികൾ വാർഡുകളിൽ പ്രചാരണം തുടങ്ങി.