ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി മൂന്നിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ 16ന് വിധി പറയും. പ്രതികൾക്കെതിരായ ഒന്നിലധികം കേസുകൾ സമാനതകളുള്ളതാണെങ്കിൽ ജാമ്യം അനുവദിക്കാമെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഉറച്ച നിലപാടെടുത്തു.തുടർന്ന് വിധി പറയാനായി കേസ് 16ലേക്ക് മാറ്റുകയായിരുന്നു. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ മറിയം തോമസ്,ഡോ. റിയ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.പി.ഗീത, അഡ്വ. പി.പി.ബൈജു എന്നിവർ ഹാജരായി.