cbi

റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല,​ രേഖകൾ കൈമാറുന്നില്ല തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ സി.ബി.ഐ കോടതിയിൽ ഇന്നലെ സമർപ്പിച്ചു.

ഓഗസ്റ്റ് 25 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട പെരിയ ഇരട്ട കൊലപാതകക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് കൈമാറിയത്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാറിനെതിരെ ഗുരുതരമായ ആരോപണം സി.ബി.ഐ ഉന്നയിച്ചത്. അന്വേഷണം ആരംഭിച്ചെങ്കിലും സർക്കാർ സഹകരിക്കാത്തതിനാൽ അന്വേഷത്തിൽ പുരോഗതിയില്ലെന്ന് സത്യവാഗ്മൂലത്തിൽ പറയുന്നു.

സി.ബി.ഐ. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ വിഷയത്തിൽ ഇടപെടില്ലെന്നാണ് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്.