college

ന്യൂഡൽഹി :കൊവിഡ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന സർവകലാശാലകളും കലാലയങ്ങളും തുറന്നു പ്രവർത്തിക്കുന്ന കാര്യം അതത് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും തീരുമാനിക്കാമെന്ന് യു.ജി.സി. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ, ആഭ്യന്തര മന്ത്രാലയങ്ങൾ അനുമതി നൽകി.

മാർഗനിർദേശങ്ങൾ

 കേന്ദ്ര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സ്ഥാപന, സർവകലാശാലാ മേധാവിക്ക് തീരുമാനമെടുക്കാം

 സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വകാര്യ , സർക്കാർ സ്ഥാപനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിനെടുക്കാം

 ഹാജർ നിലയിൽ നിന്ന് അൻപത് ശതമാനത്തിൽ കൂടുതൽ കുട്ടികൾ ഒരുമിച്ച് ക്ലാസിലുണ്ടാകരുത്

 ആദ്യ ഘട്ടത്തിൽ ഗവേഷക, പി.ജി., അവസാന വർഷ ബിരുധ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കാം .

 മറ്റ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് പുറമേ, സംശയനിവാരണത്തിനായി കലാലയത്തിലെത്തി അദ്ധ്യാപകരെ കാണാം

 ഓൺലൈൻ ക്ലാസിൽ തുടരാനാഗ്രഹിക്കുന്ന അതിനനുവദിക്കണം. ആവശ്യമായ പഠനസാമഗ്രികൾ എത്തിക്കണം

 ഹോസ്റ്റലുകൾ അത്യാവശ്യമെങ്കിൽ മാത്രം തുറക്കുക. റൂം ഷെയറിംഗ് അനുവദിക്കരുത്. .