prashanth-bhooshan

ന്യൂഡൽഹി :ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്ക് തിരക്കുപിടിച്ച് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

വിചാരണ പോലും നടക്കാതെ ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കമുള്ളവരുടെ പേര് പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.

അർണബിന് ജാമ്യം നൽകാൻ ചുറുചുറുക്ക് കാണിച്ച സുപ്രീംകോടതിക്ക് മുന്നിൽ, ജുഡിഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാർത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റ് ഇതാ. സാധാരണ രീതിയിൽ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങൾ സംരക്ഷിക്കുന്നതിനും, അല്ലെങ്കിൽ രണ്ടിനും കൂടിയാണ് ഇവർ ബുദ്ധിമുട്ടുന്നത്.'- പ്രശാന്ത് ഭൂഷൺ ട്വീറ്റിൽ കുറിച്ചു.

ഹാഥ്‌രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ ആനന്ദ് തെൽതുംദെ, വരവരറാവു, ഗൗതം നവ്‌ലാഖ് തുടങ്ങിയവർ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാർത്ഥി നേതാക്കളും മുൻ വിദ്യാർത്ഥികളും എന്നിങ്ങനെ സമീപകാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് വയർ ലേഖനത്തിൽ പറയുന്നത്.