phone

ന്യൂഡൽഹി: ദീപാവലി ആഘോഷിച്ച് രാജ്യത്തെ സ്മാർട്ട് ഫോൺ വിപണി. ഇടത്തരം സ്മാർട്ട് ഫോണുകൾക്ക് വമ്പൻ വില്പനയാണ് സെപ്തംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഉണ്ടായത്.

ഇക്കാലയളവിൽ വിറ്റ 5.43 കോടി സ്മാർട്ട് ഫോണുകളിൽ 84% 15,000 രൂപയിൽ താഴെയുള്ളവയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 9% ശതമാനം വില്പന അധികമാണിക്കുറി.

സാംസംഗാണ് മുന്നിൽ. 24% ഇവരുടെ സ്വന്തമാണ്. 23% വിഹിതവുമായി സയോമി രണ്ടാമതുണ്ട്. ഓൺലൈൻ വില്പനയിൽ സയോമിയാണ് ഒന്നാം സ്ഥാനത്ത്.

വിപണി വിഹിതം വളർച്ച

സാംസംഗ് 24 + 32

സിയോമി 23 - 4

വിവോ 16 + 4

റിയൽമി 15 +4

ഓപ്പോ 10 +30

സാംസംഗാണ് താരം

സ്മാർട്ട് ഫോൺ വിപണിയിൽ ഈ സാമ്പത്തിക വർഷം ഏറ്റവും നേട്ടമുണ്ടാക്കിയ ബ്രാന്റ് സാംസംഗാണ്. 24% വിപണിവിഹിതം സാംസംഗ് നേടി സിയോമിയെ രണ്ടാമതാക്കി. കഴിഞ്ഞ വർഷം 26 ശതമാനവുമായി ഒന്നാമത് നിന്നതാണ് സിയോമി.

നിരക്ക്കൂട്ടാൻ വൊഡഫോൺ ഐഡിയ

മുംബയ്: നഷ്ടം കുറയ്ക്കാനായി നിരക്ക്കൂട്ടാൻ വൊഡഫോൺ ഐഡിയ (വി). ഡിസംബറിൽ തന്നെ ഫോൺ നിരക്ക് വർദ്ധനവുണ്ടാേയക്കുമെന്നാണ് റിപ്പോർട്ടുകൾ. 15-20 ശതമാനം നിരക്ക് വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.

ഈ റിപ്പോർട്ടുകളെ തുടർന്ന് വി ഓഹരികളുടെ മൂല്യം പത്ത് ശതമാനം വർദ്ധിക്കുകയും ചെയ്തു. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വിയുടെ നഷ്ടം 7,218.2 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടം 50,897.9 രൂപയായിരുന്നു. ഒരു കണക്ഷനിൽ നിന്നുള്ള ശരാശരി വരുമാനം 107 രൂപയിൽ നിന്ന് 114 രൂപയായി ഉയരുകയും ചെയ്തു.