balakrishnan
ബാലകൃഷ്ണനെ കുമളി പൊലീസ് തെളിവെടുപ്പിന് കൊണ്ടുവരുന്നു

മദ്യലഹരിയിലെ വാക്കേറ്റംകൊലപാതകത്തിൽ കലാശിച്ചു

കുമളി: ദീപാലിദിവസം സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ കൊല പ്പെടുത്തിയതാണെന്ന് തെളിഞ്ഞു. കുമളി ഒന്നാം മൈൽ സ്വദേശിയായ സജീവനെയാണ്(55) സുഹൃത്തായ ബാലകൃഷ്ണന്റെ വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തിയത്.
സുഹൃത്തിയ ബാലകൃഷ്ണനെയും ഭാര്യശാന്തിയെയും കുമളി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ചക്കുപള്ളത്ത് തോട്ടം പണിക്കെത്തിയതോടെയാണ് സജീവനും ബാലകൃഷ്ണനും തമ്മിൽ സുഹൃത്തുക്കളായത്. ദീപാവലി ആഘോഷിക്കാൻ ബാലകൃഷ്ണൻ സജീവനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഇരുവരും ബൈക്കിൽ പുറത്തേയ്ക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. രാത്രിയോടെയാണ് ഇരുവരും തിരിച്ചെത്തിയത്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ ഇവർ പുലർച്ചെ തന്നെ നാട്ടുകാരെ വിളിച്ചുണർത്തി സജീവൻ ഉണരുന്നില്ലെന്നും ഹൃദയാഘാതമാണോയെന്ന് സംശയമുണ്ടെന്നും ഇവർ പറഞ്ഞു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ സജീവന്റെ കഴുത്തിൽ വലിയ മുറിപ്പാട് കണ്ടെത്തി. സമീപത്തുണ്ടായിരുന്ന സാരി പിരിച്ച നിലയിൽ കണ്ടതോടെ പൊലീസ് കൊലപാതകമാകമെന്ന പ്രാഥമിക നിഗമനത്തിലെത്തി. കുമളി സി.ഐ. ജോബിൻ ആന്റണി, എസ്.ഐ. പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിൽ ദമ്പതികളെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.