തൊടുപുഴ: മഹാത്മാഗാന്ധി സർവ്വകലാശാല മുട്ടംകാമ്പസിൽ പുതിയതായി ആരംഭിക്കുന്ന ടൂറിസം പഠനകേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം ആരംഭിച്ചു.10കോടി ചെലവഴിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്ര വിസ്തീർണ്ണമുളള കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. എം ജി സർവ്വകലാശാലക്ക് കീഴിൽ പുതിയതായി ആരംഭിക്കുന്ന കോഴ്സുകൾ എല്ലാം മുട്ടം ക്യാമ്പസിൽ പ്രവർത്തിപ്പിക്കാനാണ് ഉന്നത തലത്തിലുളള തീരുമാനം. ഇതിന്റെ മുന്നോടിയായിട്ടാണ് ടൂറിസം പഠനകേന്ദ്രം ആരംഭിക്കുന്നതെന്ന് സർവ്വകലാശാല അധികൃതർ കേരള കൗമുദി യോട് പറഞ്ഞു. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയോട് ചേർന്ന് സർവ്വകലാശാലക്ക് മുട്ടം കാമ്പസിൽ 25 ഏക്കറോളം സ്ഥലം സ്വന്തമായിട്ടുണ്ട്. വിസ്തൃതമായ കാമ്പസിൽ മറ്റ് കോഴ്‌സുകൾ ആരംഭിക്കാനുള്ള സ്ഥല സൗകര്യവുമുണ്ട്. സർവ്വകലാശാലയുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി 14 ടീച്ചിങ്ങ് കോഴ്സുകളാണ് (ഡിഫ്റന്റ് സ്‌കൂൾസ് ) നിലവിൽ പ്രവർത്തിച്ച് വരുന്നത്. ഇതിൽ പ്രധാനപ്പെട്ട ടീച്ചിങ്ങ് കോഴ്സുകൾ മിക്കതും അതിരമ്പുഴയിൽ സർവ്വകലാശാല ആസ്ഥാനത്ത് തന്നെയാണ് നിലവിൽ പ്രവർത്തിച്ച് വരുന്നത്. സ്‌കൂൾ ഓഫ്‌സോഷ്യൽ സയൻസ്,സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗ്‌തോട്ട് എന്നിങ്ങനെയുള്ള മറ്റ് ചില സ്‌ക്കൂളുകൾ സർവകലാശാല ആസ്ഥാനത്തിന് പുറത്തുള്ള ക്യാമ്പസുകളിലും പ്രവർത്തിക്കുന്നുണ്ട്. മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ്,മാസ്റ്റർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആന്റ്‌ലോജിസ്റ്റിക്ക്സ്,മാസ്റ്റർ ഓഫ്‌ഹോട്ടൽ മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ കോഴ്സുകളാണ് സ്‌കൂൾ ഓഫ് ടൂറിസം കോഴ്സിൽ ഉൾപ്പെടുന്നത്.
മുട്ടം കാമ്പസിൽ പുതിയതായി ആരംഭിക്കുന്നത്
സിനിമ,ടെലിവിഷൻകോഴ്സുകൾക്കായുളള ഫിലിം ഇൻസ്റ്റിറ്റൂട്ട്.
സർട്ടിഫിക്കറ്റ് ഇൻ ഡിപ്ലോമ,
ഹൃസ്വകാലകോഴ്സുകൾക്കുള്ള ഡയറക്ടറേറ്റ്‌ഫോർ അപ്ലൈഡ്‌ഷോർട്ട് ടെം പ്രോഗ്രാംസിന്റെ പ്രാദേശികകേന്ദ്രം.
പി എച്ച് ഡി, എം ഫിൽ പ്രോഗ്രാംസ്.