കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ സ്ഥിരീകരിച്ചത് 158 പേർക്ക്. 76 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 157 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9066 ആയി. 8000 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം.
നിലവിൽ 1004 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 539 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം ബാധിച്ചവർ
പനമരം സ്വദേശികളായ 43 പേർ, മാനന്തവാടി 15 പേർ, നൂൽപ്പുഴ 13 പേർ, എടവക 11 പേർ, പടിഞ്ഞാറത്തറ 10 പേർ, മീനങ്ങാടി 9 പേർ, നെന്മേനി, പൂതാടി 7 പേർ വീതം, തരിയോട് 6 പേർ, വെള്ളമുണ്ട, കൽപ്പറ്റ 5 പേർ വീതം, അമ്പലവയൽ, മേപ്പാടി, മുള്ളൻകൊല്ലി 4 പേർ വീതം, കണിയാമ്പറ്റ, ബത്തേരി 3 പേർ വീതം, മൂപ്പൈനാട് മുട്ടിൽ 2 പേർ വീതം, പൊഴുതന, പുൽപ്പള്ളി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. കർണാടകയിൽ നിന്ന് വന്ന പൂതാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തർ
മാനന്തവാടി സ്വദേശികൾ 9, തൊണ്ടർനാട്, കണിയാമ്പറ്റ, കൽപ്പറ്റ സ്വദേശികളായ 4 പേർ വീതം, ബത്തേരി, തവിഞ്ഞാൽ, പുൽപള്ളി, മേപ്പാടി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ 2 പേർ വീതം, മുട്ടിൽ, മൂപ്പൈനാട്, വെള്ളമുണ്ട, എടവക, പനമരം, പൂതാടി സ്വദേശികളായ ഓരോരുത്തരും വീടുകളിൽ നിരീക്ഷണത്തിലുള്ള 37 പേരുമാണ് രോഗമുക്തി നേടിയത്.
പുതുതായി നിരീക്ഷണത്തിലായത് 388 പേർ
694 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 11970 പേർ
547 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ
ഇന്നലെ അയച്ചത് 1808 പേരുടെ സാമ്പിളുകൾ
ഇതുവരെ അയച്ചത് 152800 സാമ്പിളുകൾ
ഫലം ലഭിച്ചത് 152600
143534 നെഗറ്റീവും 9066 പോസിറ്റീവും